ഇസ്ലാമബാദ്: തകർന്ന് തരിപ്പണമായ പാക് സമ്പദ്‌വ്യവസ്ഥയുടെ ഏക ആശ്രയം വിദേശത്തിരുന്ന് പാകിസ്താനികൾ അയക്കുന്ന പണമാണ്. എന്നാൽ ഗൾഫ് ലോകത്തും പാകിസ്താനികൾ തൊഴിൽ ലഭിക്കാൻ ബുദ്ധിമുട്ടുന്നതായാണ് പുതിയ റിപ്പോർട്ട്. പാക് അനലിസ്റ്റ് ഇംതിയാസ് ഗുലാണ് ഇതിൽ ആശങ്കയറിച്ച് രംഗത്ത് വന്നത്.
സൗദിയിലെയും യുഎയിലെയും തൊഴിൽ ദാതാക്കൾ പാക് പൗരൻമാരെ നിയമിക്കാൻ താൽപ്പര്യപ്പെടുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. തൊഴിൽ വൈദഗ്ധ്യമില്ലാത്തതാണ് പ്രശ്നം. മിഡിൽ ഈസ്റ്റിൽ ജോലിയുണ്ടെങ്കിലും പരിശീലനമില്ലാത്തതിനാൽ അവർ എന്നും തൊഴിലാളികളായി തുടരുകയാണ്.
മെഡിക്കൽ അല്ലെങ്കിൽ ഹോസ്പിറ്റാലിറ്റി മേഖലകളിലാണ് ഗൾഫ് മേഖലയിലെ പ്രധാന ജോലി സാധ്യത. എന്നാൽ പാകിസ്താനികൾക്ക് ഇത്തരം മേഖലയിലൊന്നും പരിശീലനമില്ല. നിലവിൽ വർക്കേഴ്സ് ആയിപ്പോലും പാകിസ്താനികൾക്ക് നിയമനം ലഭിക്കുന്നില്ല. സൗദി പോലും ആഫ്രിക്കകാരെയാണ് ഇപ്പോൾ വർക്കേഴ്സ് വിസയിൽ നിയമിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യയിൽ നിന്നും ഫിലിപ്പീൻസിൽ നിന്നും എത്തുന്നവർ എതെങ്കിലും മേഖലയിൽ പരിശീലനം സിദ്ധിച്ചവരാണ്. കഴിഞ്ഞ വർഷം ഇത് ചൂണ്ടിക്കാട്ടി യു.എ.ഇ. ഇത് മുൻകൂർ അറിയിപ്പ് നൽകാതെ വിസ അനുവദിക്കുന്നത് നിർത്തിയതായും അദ്ദേഹം പറയുന്നു