പത്തനംതിട്ട: ഓൺലൈൻ തട്ടിപ്പിനിരയായ ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. ഇലവുംതിട്ട സ്വദേശി ജോർജ് മാത്യുവാണ് തൂങ്ങിമരിച്ചത്. കഴിഞ്ഞ മൂന്ന് ദിവസമായി ജോർജ് മാത്യുവിനെ കാണാനില്ലായിരുന്നു. തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
പരിശോധനയിൽ ഇയാളുടെ പക്കൽ നിന്നും പൊലീസ് ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. ഓൺലൈൻ പണമിടപാടിൽ 58,000 രൂപ നഷ്ടമായെന്ന് ആത്മഹത്യ കുറിപ്പിൽ ജോർജ് എഴുതിയിരുന്നു. ഗൂഗിൾ പേ വഴിയാണ് താൻ 58,000 രൂപയിലധികം അയച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ പണം തിരികെ ചോദിച്ചിട്ട് തന്നില്ല. ഫോണിൽ ഓൺലൈൻ ഇടപാടിന്റെ എല്ലാ വിവരങ്ങളും ഉണ്ടെന്നും ജോർജ് ആത്മഹത്യ കുറിപ്പിൽ പറയുന്നു.