കണ്ണൂർ: പാനൂർ ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ കൂടി കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. സ്ഫോടനത്തിന് ശേഷം ബോംബുകൾ സ്ഥലത്തുനിന്നു മാറ്റിയത് അമൽ ബാബു ആണെന്നാണ് പൊലീസ് പറയുന്നത്. മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നുമാണ് പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുന്നത്.
ഒളിവിൽ കഴിയുന്ന 2 പ്രതികൾക്കായുള്ളതെരച്ചിൽ തുടരുകയാണ്. പൊലീസ്. സിപിഎം പ്രവര്‍ത്തകരായ അതുല്‍, അരുൺ, ഷിബിൻ ലാല്‍, ,സായൂജ് എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടനത്തിൽ പരിക്കേറ്റ വിനീഷിന്റെ നില ഗുരുതരമായി തുടരുകയാണ്. വെള്ളിയാഴ്ച പാനൂര്‍ കുന്നോത്തിലാണ് ബോംബ് നിര്‍മ്മാണത്തിനിടെ സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. മൂളിയാത്തോട് കാട്ടിന്‍റവിട ഷെറിൻ (31) ആണ് മരണപ്പെട്ടത്.
കണ്ണൂരിൽ ബോംബ് സ്ഫോടനങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ വിവിധ ഇടങ്ങളിൽ ബോംബ് സ്ക്വാഡ് ഇന്ന് പരിശോധന നടത്തിയിരുന്നു. പാനൂര്‍, കൊളവല്ലൂര്‍, കൂത്തുപറമ്പ് എന്നീ മേഖലകളിലാണ് വ്യാപക പരിശോധന നടക്കുന്നത്. ശനിയാഴ്ച കണ്ണൂര്‍-കോഴിക്കോട് അതിര്‍ത്തി പ്രദേശങ്ങളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തിയിരുന്നു.