പാറ്റ്ന: മദ്ധ്യപദേശിലെ മണ്ഡലയിൽ രാഹുലിന്റെ റാലിയിൽ പ്രദർ ശിപ്പിച്ചത് ബിജെപി സ്ഥാനാർത്ഥിയുടെ ഫ്ലക്സ് ബോർഡ്.
രാഹുൽ പ്രസംഗിക്കുന്ന ഡയസിലാണ് ബിജെപി സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ ഫഗ്ഗൻ സിംഗ് കുലസ്‌തേയുടെ കൂറ്റൻ ചിത്രം ഇടം പിടിച്ചത്.
സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച ബാനറിന്റെ വീഡിയോയിൽ ബിജെപി സ്ഥാനാർത്ഥി ഫഗ്ഗൻ സിംഗ് കുലസ്‌തേയ്‌ക്കൊപ്പം കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടയുെം നെഹ്റു കുടുംബത്തിന്റെയും ചിത്രമുണ്ട്. വീഡിയോ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കോൺഗ്രസ് നേതൃത്വത്തെ കളിയാക്കി കൊണ്ടുള്ള പ്രതികരണമാണ് കമന്റ് ബോക്സിൽ നിറയുന്നത്.
മണ്ഡലയിൽ രജനീഷ് ഹർവൻഷ് സിംഗാണ് കോൺഗ്രസ് സ്ഥാനാർത്ഥി.
രജനീഷ് ഹർവൻഷ് സിംഗിനിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് റാലിയും പൊതുസമ്മേളനവും സംഘടിപ്പത്.
കേന്ദ്രമന്ത്രിയും ആറ് തവണ എംപിയുമായ ഫഗ്ഗൻ സിംഗ് കുലസ്‌തേമണ്ഡലത്തിൽ സുപരിചിതനാണ്. 97,674 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2019ൽ അദ്ദേഹം വിജയിച്ചത്.
മദ്ധ്യപ്രദേശിൽ നാല് ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് ഏപ്രിൽ 19 ന് നടക്കും. ഏപ്രിൽ 26, മെയ് 7, മെയ് 13 എന്നിങ്ങനെയാണ് മറ്റ് പോളിംഗ് ദിനങ്ങൾ.