ബെംഗളൂരു: ബിജെപിയും ജെഡിഎസും ചേർന്ന് സംസ്ഥാനത്ത് 26 സീറ്റുകൾ നേടുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ. ജെഡിഎസ് ബിജെപിയോടൊപ്പമുണ്ടെന്നും അത് എൻഡിഎ സർക്കാരിന് സഹായകമാകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഡൽഹിയിൽ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള ജനപ്രീതി വർദ്ധിച്ചു. 28 ലോക്സഭാ സീറ്റുകളിൽ കുറഞ്ഞത് 26-ലും ഞങ്ങൾ വിജയിക്കും. ബിജെപി കൂടുതൽ സീറ്റുകൾ നേടുമെന്ന് ഉറപ്പാണ്. ബിജെപി വിജയിക്കുമെന്ന് നൂറ് ശതമാനം ആത്മവിശ്വാസമുണ്ട്. സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും അവരവരുടെ അഭിപ്രായം പറയട്ടെ. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം അവർക്ക് യാഥാർത്ഥ്യം മനസിലാകും. ജനങ്ങൾ ബിജെപിക്ക് അനുകൂലമാണ്.
രാജ്യത്ത് എന്താണ് നടക്കുന്നതെന്ന് കർണാടകയിലെ ജനങ്ങൾക്ക് അറിയാം.
സിഎഎ നടപ്പാക്കുമെന്ന് മോദി സർക്കാർ പറഞ്ഞു. അതുപോലെ ആർട്ടിക്കിൾ 370 റദ്ദാക്കുമെന്നും രാമക്ഷേത്രം നിർമിക്കുമെന്നും ഞങ്ങൾ പറഞ്ഞു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അത് ഞങ്ങൾ നടപ്പിലാക്കുകയും ചെയ്തു. എൻഡിഎ സർക്കാർ കൂടുതൽ ശക്തിപ്പെടും. 400 സീറ്റുകൾ ഞങ്ങൾ നേടുമെന്ന് എനിക്ക് വിശ്വാസമുണ്ട്. രാജ്യം മുഴുവൻ ബിജെപിയെ പിന്തുണയ്ക്കുകയാണെന്നും യെദ്യൂരപ്പ പറഞ്ഞു.