തിരുവനന്തപുരം: ഗണപതിവട്ടമെന്ന സ്ഥലമാണ് പിന്നീട് സുൽത്താൻ ബത്തേരി ആയതെന്ന ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രന്റെ പാരമർശത്തെ സാധൂകരിച്ച് കേരള ടൂറിസം വകുപ്പും. ഔദ്യോഗിക വെബ്സൈറ്റിൽ ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഇന്നലെ സുൽത്താൻ ബത്തേരി മുൻസിപ്പാലിറ്റിയുടെ വെബ്സൈറ്റിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.
ബ്രിട്ടീഷ് അധിനിവേശത്തിന്റെ പേരിൽ എന്തിനാണ് ഒരു സ്ഥലം അറിയപ്പെടുന്നതെന്നും സുൽത്താൻ ബാറ്ററി എന്നല്ലെന്നും ആ സ്ഥലത്തിന്റെ പേര് ഗണപതിവട്ടമാണെന്നുമായിരുന്നു കെ. സുരേന്ദ്രൻ പറഞ്ഞത്. ‘ആയുധപുര’ എന്നർത്ഥം വരുന്ന സുൽത്താൻ ബാറ്ററി പിന്നീട് സുൽത്താൻ ബത്തേരി ആയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ടിപ്പു സുൽത്താന്റെ അധിനിവേശം കഴിഞ്ഞിട്ട് എത്രനാളായി. അതിന് മുൻപ് ഇവിടെ സ്ഥലങ്ങളുണ്ടായിരുന്നില്ലേ. ഒരു അക്രമിയുടെ പേരിൽ നല്ലൊരു സ്ഥലം അറിയപ്പെടുന്നത് എന്തിനാണ്. ടിപ്പു ഇവിടെ എത്ര ക്ഷേത്രങ്ങൾ തകർത്തു മതപരിവർത്തനങ്ങൾ നടത്തിയ ഒരാളുടെ പേരിൽ എന്തിനാണ് അറിയപ്പെട്ടിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
കെ. സുരേന്ദ്രന്റെ പരാമർശത്തിന് പിന്നാലെ ഇടത് കേന്ദ്രങ്ങളിൽ നിന്ന് ശക്തമായ എതിർപ്പുകളും വിമർശനങ്ങളും ഉയരുന്നതിനിടെയാണ് സർക്കാരിൻറെ ഔദ്യോഗിക വെബ്സൈറ്റിൽ തന്നെ ഇക്കാര്യം പറയുന്നത്. ഇതോടെ വെട്ടിലായിരിക്കുകയാണ് ഇടത് കേന്ദ്രങ്ങളും സർക്കാരും.
ബ്രിട്ടീഷ് അധിനിവേഷത്തിന്റെ ശേഷിപ്പുകളെ തുടച്ച് നീക്കാനുള്ള ഭാരതത്തിന്റെ ശ്രമങ്ങളെ എതിർക്കാനുള്ള പ്രധാന കാരണം പ്രീണനം തന്നെയാണെന്ന വസ്തുത വീണ്ടും തെളിയിക്കപ്പെടുകയാണെന്ന് ജനങ്ങൾ പറയുന്നു.