താമരശേരി രൂപതയില്‍ ഇന്ന് ‘കേരള സ്റ്റോറി’ സിനിമ പ്രദര്‍ശിപ്പിക്കും. രൂപതയ്‌ക്കു കീഴിലുള്ള 120 കെസിവൈഎം യൂണിറ്റുകളിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. വൈകീട്ട് മൂന്ന് മണിയ്‌ക്ക് ശേഷമാണ് പ്രദർശനം. കുട്ടികളെ ബോധവത്കരിക്കുകയെന്നത് മാത്രമാണ് ലക്ഷ്യമെന്ന് കെസിവൈഎം വ്യക്തമാക്കി. തലശേരി രൂപതയിലെ കെസിവൈഎം ആദ്യം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് പിന്മാറിയിരുന്നു .
തീവ്രവാദ റിക്രൂട്ടിങ് നടക്കുന്നുവെന്ന് താമരശേരി കെസിവൈഎം നേരത്തെ ആരോപിച്ചിരുന്നു. 300 ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ മതംമാറ്റത്തിന് ഇരയായി. സംഘടിത നീക്കം നടക്കുന്നു. കുട്ടികളെ ബോധവത്കരിക്കാനാണ് സിനിമ പ്രദര്‍ശിപ്പിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും കെസിവൈഎം പ്രസിഡന്റ് റിച്ചാര്‍ഡ് ജോണ്‍ പറഞ്ഞിരുന്നു.നേരത്തെ കേരള സ്റ്റോറി പ്രദർശിപ്പിച്ച ഇടുക്കി അതിരൂപതയെ താമരശേരി അതിരൂപത അഭിനന്ദിച്ചിരുന്നു.