ബെംഗളൂരു: രാമേശ്വരം കഫേ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരൻ അബ്ദുൾ മത്തീൻ താഹ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഇന്ത്യൻ തലവനെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് മുഖ്യസൂത്രധാരനായ അബ്ദുൾ മത്തീൻ താഹയേയും ബോംബ് സ്ഥാപിച്ച മുസാഫിര്‍ ഹുസൈന്‍ ഷാസിബിനേയും കൊൽക്കത്തയിൽ നിന്ന് നിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. പ്രതികളെ സഹായിച്ച ഒരാളെ നേരത്തേ എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. മുഹമ്മദ് ഷെരീഫാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത് .കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർഥഹള്ളി സ്വദേശികളാണ് മൂവരും.
ISIS ന്റെ വിലപിടിപ്പുള്ള സ്വത്ത്, ആരാണ് അബ്ദുൾ മത്തീൻ താഹ….
- കഴിഞ്ഞ അഞ്ച് വർഷമായി ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുന്ന അബ്ദുൾ മതീൻ താഹയാണ് ബെംഗളൂരു കഫേ സ്‌ഫോടനം ആസൂത്രണം ചെയ്തത്.
- 2022 നവംബറിൽ നടന്ന മംഗളൂരു പ്രഷർ കുക്കർ ബോംബ് സ്‌ഫോടനം, 2022ൽ ശിവമോഗ ട്രയൽ സ്‌ഫോടനം, 2020ൽ അൽ ഹിന്ദ് മൊഡ്യൂൾ കേസ് എന്നിവയുമായി താഹയ്‌ക്ക് ബന്ധമുണ്ട്.
- ഐഎസിന്റെ “കേണൽ എന്ന് വിശേഷിപ്പിക്കുന്നയാളുമായി താഹയ്‌ക്ക് നേരിട്ട് ബന്ധമുണ്ട്. ദക്ഷിണേന്ത്യയിലും ഉത്തരേന്ത്യയിലും നിരവധി കേസുകളിൽ കേണൽ ഉൾപ്പെട്ടിട്ടുണ്ട്.
- ആരാണ് കേണൽ, അയാളുടെ പ്രവർത്തന രീതി, കൂടിക്കാഴ്ചകൾ, തീവ്രവാദ ഫണ്ടിംഗ് എന്നിവയിൽ താഹയെയും മുസാവിർ ഹുസൈൻ ഷാസിബിനെയും എൻഐഎ ചോദ്യം ചെയ്യും
- കഫേ സ്‌ഫോടനത്തിന് ശേഷം താഹ തമിഴ്‌നാട് വഴിയും മുസാവിർ ഹുസൈൻ ബെംഗളൂരു വഴിയും രക്ഷപ്പെടാനായിരുന്നു പദ്ധതിയിട്ടത്.
- അറസ്റ്റിലായ മറ്റൊരു പ്രതിയായ മുസമ്മിൽ ഷെരീഫിന് ഐഇഡി കഫേയിൽ സ്ഥാപിക്കുന്നതിനെ കുറിച്ച് നിർദ്ദേശം നൽകിയത് താഹയായിരുന്നു.
- ബോംബ് സ്ഥാപിക്കാനുള്ള സ്ഥലം കണ്ടെത്താനായി താഹ
ഒരാഴ്ചയിലേറെ കഫേയിൽ പതിവായി സന്ദർശനം നടത്തിയിരുന്നു. ബോംബ് വെക്കുന്നയാൾക്കുള്ള എൻട്രി, എക്സിറ്റ് പ്ലാനുകൾ അടക്കം ഇവർ തയ്യാറാക്കിയിരുന്നു. - സ്‌ഫോടനത്തിന് ലഭിച്ച വിദേശ ധനസഹായത്തെക്കുറിച്ച് വിശദമായ അന്വേഷണമാണ് എൻഐഎ സംഘം പദ്ധതിയിടുന്നത്.