തിരുവനന്തപുരം: സിപിഒ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിനിധിയുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയപ്പോഴായിരുന്നു കൂടിക്കാഴ്ച. സിപിഒ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാർത്ഥികളുടെ പ്രശ്നങ്ങൾ നേരിട്ടറിഞ്ഞ പ്രധാനമന്ത്രി ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.
‘കേരള മുഖ്യമന്ത്രിയുടെ മൂക്കിന്റെ തുമ്പത്ത് കിടന്നിട്ട് ഒന്ന് തിരിഞ്ഞു നോക്കിയില്ല, ഒരു നേതാക്കളെയും കണ്ടില്ല. നമ്മുടെ മുഖ്യമന്ത്രി പൗരപ്രമുഖരെ മാത്രമല്ലേ കാണുന്നുള്ളൂ, എന്നാൽ ഇന്ത്യൻ പ്രധാനമന്ത്രി സങ്കടം നേരിട്ടറിഞ്ഞു ഉചിതമായ നടപടികൾ സ്വീകരിക്കാമെന്ന് ഉറപ്പുനൽകി. 530/2019 പൊലീസ് കോൺസ്റ്റബിൾ റാങ്ക് ഹോൾഡേഴ്സിന്റെ പ്രതിനിധി പ്രധാനമന്ത്രിയോടൊപ്പം.’- സിപിഒ റാങ്ക് ഹോൾഡേഴ്സ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.
പിഎസ്‍സിയുടെ 2019 സിപിഒ റാങ്ക് ലിസ്റ്റ് കാലാവധി ഏപ്രിൽ 12-നാണ് അവസാനിച്ചത്. 13,975 പേർ ഉൾപ്പെട്ട റാങ്ക് ലിസ്റ്റിൽ ഇതുവരെ നിയമനം ലഭിച്ചത് വെറും 4436 ഉദ്യോഗാർത്ഥികൾക്കാണ്. റാങ്ക് ലിസ്റ്റിലുണ്ടായിട്ടും 68 ശതമാനം ഉദ്യോഗാർത്ഥികൾക്കും ഇതുവരെ നിയമന ശിപാർശ ലഭിച്ചില്ല.