റായ്പൂർ: ഛത്തീസ്ഗഡിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച കമ്യൂണിസ്റ്റ് ഭീകരരുടെ എണ്ണം 29 കടന്നു. കാങ്കർ ജില്ലയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ചവരിൽ തലയ്‌ക്ക് 25 ലക്ഷം രൂപ വിലയിട്ട കൊടും ഭീകരൻ ശങ്കർ റാവു ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്. വലിയ അളവിൽ ആയുധ ശേഖരങ്ങളും ഇവരിൽ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സുരക്ഷാ സേനയിലെ മൂന്ന് അംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി.
കമ്യൂണിസ്റ്റ് ഭീകര നേതാക്കളായ ശങ്കർ,രാജു, ലളിത എന്നിവരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഇതുവരെ 29 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. പ്രദേശത്ത് നടന്ന ഏറ്റവും വലിയ ഏറ്റമുട്ടലാണെന്ന് ബസ്തർ ഐ.ജി സുന്ദർരാജ് പറഞ്ഞു. സേനയുടെ പരിശോധന പുരോഗമിക്കുന്നതായും തിരഞ്ഞെടുപ്പിന്റെ ഭാഗമായി 60,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഐ.ജി വ്യക്തമാക്കി.
ഛോട്ടേബെത്തിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ബിനഗുണ്ട, കൊറോനാർ ഗ്രാമങ്ങളുടെ അതിർത്തിയിലെ ഹപതോല വനത്തിൽ ഉച്ചയ്‌ക്ക് രണ്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിക്കുന്നത്. ബിഎസ്എഫും ജില്ലാ റിസർവ് ഗാർഡും (ഡിആർജി) നടത്തിയ പരിശോധനയ്‌ക്കിടെ കമ്മ്യൂണിസ്റ്റ് ഭീകരർ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേന ശക്തമായി തിരിച്ചടിച്ചതോടെ ഭീകരർ ചിതറി. ഏഴ് എകെ 47 തോക്കുകൾ.
മെഷീൻ ഗണ്ണുകൾ എന്നിവയടക്കമുള്ള ആയുധങ്ങളാണ് ഇവരിൽ നിന്ന് കണ്ടെടുത്തത്. 2023 ഡിസംബറിന് ശേഷം 68 കമ്യൂണിസ്റ്റ് ഭീകരർ കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷാസേന പറഞ്ഞു. 2024 ജനുവരി മുതൽ 17 സാധാരണക്കാരും 6 സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സർക്കാർ രേഖകളും വ്യക്തമാക്കുന്നു.
#WATCH | “Bodies of 18 naxals recovered from encounter site in Chhotebethiya of Kanker. 3 jawans were injured in the operation. Search operation underway. This can be seen as one of the biggest anti-naxal operations in the area. The operation was launched after information of the… pic.twitter.com/7YeUxEzoq5
— ANI (@ANI) April 16, 2024
“>
Major success against Maoists for security forces. This is the area where in Chattisgarh’s Kanker 18 Maoists have been killed today including dreaded Maoists Shankar Rao who had 25 Lakhs reward on him & Lalita. 3 personnel have been injured in the encounter. Search Ops underway. https://t.co/zkS68tpTpg pic.twitter.com/2uJtC31y12
— Aditya Raj Kaul (@AdityaRajKaul) April 16, 2024
“>