തിരുവനന്തപുരം: റെക്കോർഡ് കളക്ഷൻ നേടി കെഎസ്ആർടിസി. 8.57 കോടി രൂപയാണ് തിങ്കളാഴ്ചത്തെ ( ഏപ്രിൽ 15 ) മാത്രം കെഎസ്ആർടിസിയുടെ വരുമാനം. കഴിഞ്ഞ വർഷം ഏപ്രിൽ 24 നു ലഭിച്ച 8 .30 കോടി രൂപയെന്ന നേട്ടമാണ് ഇത്തവണ മറികടന്നത്. കെഎസ്ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്.
തിങ്കളാഴ്ച 4324 ബസുകളാണ് സർവീസ് നടത്തിയത്. ഇതിൽ 4179 ബസുകളിൽ നിന്നുള്ള വരുമാനമാണ് 8.57 കോടി രൂപ. ആകെ 14 .36 കിലോമീറ്റർ സർവീസ് നടത്തിയതിൽ പ്രതി കിലോമീറ്ററിന് 59 .70 രൂപയും ഒരു ബസ്സിന് 20513 രൂപ ക്രമത്തിലുമാണ് വരുമാനം ലഭിച്ചിരിക്കുന്നതെന്ന് കെഎസ്ആർടിസി വ്യക്തമാക്കി. ഡെഡ് കിലോമീറ്ററുകൾ ഒഴിവാക്കിയുള്ള സർവീസുകളുടെ പുനഃക്രമീകരണവും ദീർഘദൂര റൂട്ടുകളിൽ മുൻകൂട്ടി പ്ലാൻ ചെയ്ത് തിരക്കനുസരിച്ച് അധിക സർവീസുകൾ അനുവദിച്ചതുമാണ് വരുമാനം വർധിക്കാൻ സഹായകമായി. വിഷു അവധി കഴിഞ്ഞ് ആളുകൾ ഓഫീസുകളിലേക്കും ജോലി സ്ഥലത്തേക്കും മടങ്ങാനുളള തിരക്കാണ് കെഎസ്ആർടിസിക്ക് ഗുണമായതെന്നാണ് വിലയിരുത്തൽ. രാവിലെ മുതൽ ബസുകളിൽ നല്ല തിരിക്കായിരുന്നു.