അബുദാബി: ഇന്ന് പുലർച്ചെ പെയ്ത കനത്ത മഴയെ തുടർന്ന് ദുബായിലെ മെട്രോ സ്റ്റേഷനുകളിലടക്കം വെള്ളപ്പൊക്കം. അൽ നഹ്ദ, ഓൺപാസീവ് എന്നീ മോട്രോസ്റ്റേഷനുകളിലാണ് വെള്ളപ്പൊക്കമുണ്ടായത്. ഇതോടെ മെട്രോ സർവ്വീസും നിലച്ചു. 200 ഓളം പേരാണ് രണ്ട് രണ്ട് സ്റ്റേഷനുകളിലായി കുടുങ്ങിയത്.
പ്രവർത്തനക്ഷമമായ മെട്രോ സ്റ്റേഷനുകളും റൂട്ടുകളും അറിയിച്ചുകൊണ്ട് ദുബായ് മെട്രോ ഒരു പ്രസ്താവനയും ഇന്ന് പുറത്തിറക്കിയിരുന്നു. മഴക്കെടുതിയുള്ള സ്റ്റേഷനുകൾക്കിടയിൽ സർവ്വീസ് നടത്തുന്നതിനായുള്ള ക്രമീകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ദുരിതബാധിത സ്റ്റേഷനുകളിലേക്ക് പോകേണ്ടവർക്കായി ഷട്ടിൽ സർവീസും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഒമാനിലും യുഎഇയിലും ബെഹ്റെയ്നിലും യുഎഇയിലും കനത്ത മഴയാണ് പെയ്തത്. മഴ മുന്നറിയിപ്പിലും മാറ്റം സംഭവിച്ചിട്ടുണ്ട്. യുഎഇയില്‍ നേരത്തെ പ്രഖ്യാപിച്ച റെഡ് അലര്‍ട്ടും പിൻവലിച്ചു. റെഡ് അലര്‍ട്ടിന് പകരം വിവിധയിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും യെല്ലോ അലര്‍ട്ടുമാണ് പ്രഖ്യാപിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വീടുകളിൽ നിന്നും പുറത്തിറങ്ങരുതെന്നും നിർദേശമുണ്ട്.