മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വീട്ടിലെത്തി സുരക്ഷ ഉറപ്പ് നൽകി മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. കഴിഞ്ഞ ദിവസം സൽമാന്റെ ഫ്ളാറ്റിന് നേരെ വെടിയുതിർത്തത് വലിയ വിവാദമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ സന്ദർശനം.
സംഭവത്തിൽ രണ്ട് പേർ പിടിയിലായിരുന്നു. ഇവരുടെ പങ്കിനെക്കുറിച്ചുളള വിവരങ്ങൾ വിശദമായി അന്വേഷിച്ചു വരികയാണ്. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഷിൻഡെ പറഞ്ഞു. സൽമാൻ ഖാന്റെയും കുടുംബത്തിന്റെയും സുരക്ഷ ശക്തമാക്കാൻ സിറ്റി പോലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് സൽമാൻ ഖാന്റെ വീടിന് നേർക്ക് ആക്രമണം ഉണ്ടായത്.