പത്ത് മണിക്കൂർ നീണ്ട സങ്കീർണമായ ശസ്ത്രക്രിയയ്‌ക്കൊടുവിൽ ഫാക്ടറി തൊഴിലാളി പുതുജീവിതത്തിലേക്ക്. അശോകൻ എന്ന തൊഴിലാളിയുടെ വലത് കൈയാണ് പ്ലാസ്റ്റിക് സർജറിയിലൂടെ ഡൽഹി ആശുപത്രിയിലെ ഡോക്ടർമാർ തുന്നിച്ചേർത്തത്.
അസ്ഥികളും ഞരമ്പുകളും സിരകളുമൊക്കെ കൂട്ടിച്ചേർക്കുകയെന്നത് അതിസങ്കീർണ്ണമായ കാര്യമായിരുന്നു. എന്നാൽ സർ ഗംഗാറാം ഹോസ്പിറ്റലിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെ ഡോ. നിഖിൽ ജുൻജുൻവാലയുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ കൃത്യതയും മികവുമാണ് അശോകന് പുതുജീവനേകിയത്.
മണിക്കൂറുകൾ നീണ്ട ശസ്ത്രക്രിയ്‌ക്ക് പിന്നാലെ തെറാപ്പി സെഷനുകൾക്കും അശോകനെ വിധേയമാക്കി. തുടർന്ന് ചലനശേഷി വീണ്ടെടുത്തതായി ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നിലവിൽ രക്തചംക്രമണം സാധാരണഗതിയിലാണെന്നും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും ഡോക്ടർമാർ പറഞ്ഞു.