ശ്രീനഗർ: പാകിസ്താൻ നിർമിത പിസ്റ്റളും ചൈനീസ് ഗ്രനേഡുകളും കൈവശം വച്ച പ്രധാനാദ്ധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. കശ്മീരിലെ പൂഞ്ചിലുള്ള വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഹരി ബുദ്ധ സ്വദേശി ഖമറുദ്ദീനാണ് പിടിയിലായത്. കശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിയത്. പാകിസ്താനിലെ ഭീകരവാദ സംഘടനകൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ഓവർ ഗ്രൗണ്ട് വർക്കറാണ് (OGW) ഖമറുദ്ദീനെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം.
തെരഞ്ഞെടുപ്പ് തടസപ്പെടുത്തുക എന്നത് ലക്ഷ്യമിട്ടാണ് ആയുധങ്ങളും വെടിക്കോപ്പുകളും സൂക്ഷിച്ചിരുന്നതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ മാസം 17-ന് പൂഞ്ചിൽ ഭീകരരുടെ ഒളിത്താവളങ്ങൾ പൊലീസ് കണ്ടെത്തിയിരുന്നു. പൊലീസും സിആർപിഎഫ് ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരരുടെ ഒളിത്താവളങ്ങൾ കണ്ടെത്തിയത്. തുടർന്ന് അവ നശിപ്പിക്കുകയും ആയുധങ്ങളും കണ്ടെടുക്കുകയും ചെയ്തു.