ഗാന്ധിനഗർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം ഉറപ്പിച്ച് ബിജെപി. സൂറത്ത് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയാണ് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്. എതിർ സ്ഥാനാർത്ഥികളുടെ പത്രിക സാങ്കേതിക കാരണത്താൽ തള്ളിപ്പോയതൊടെ ബിജെപി സ്ഥാനാർത്ഥിയുടെ വിജയത്തിന് കളം ഒരുങ്ങുകയായിരുന്നു. വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ച് കൊണ്ടുള്ള സർട്ടിഫിക്കറ്റ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുകേഷ് ദലാലിന് കൈമാറി.
കോൺഗ്രസ് സ്ഥാനാർത്ഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക ഒപ്പിലെ പൊരുത്തക്കേടു കൊണ്ടാണ് അസാധുവായത്. ഇത് കൂടാതെ ബിഎസ്പി അടക്കം മറ്റ് എട്ട് സ്ഥാനാർത്ഥികൾ പത്രിക പിൻവലിക്കുകയും ചെയ്തു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആദ്യമായി താമര സമർപ്പിച്ചത് സൂറത്താണെന്ന് ഗുജറാത്ത് ബിജെപി അദ്ധ്യക്ഷൻ സി ആർ പാട്ടീൽ എക്സിൽ കുറിച്ചു.
മുകേഷ് ദലാലിനെ അഭിനന്ദിച്ച് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും രംഗത്തെത്തി. സൂറത്തിലെ വിജയം ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേടാൻ പോകുന്ന ചരിത്ര വിജയത്തിന്റെ തുടക്കമാണെന്ന് അദ്ദേഹം പറഞ്ഞു.
માનનીય પ્રધાનમંત્રી શ્રી નરેન્દ્રભાઇ મોદી સાહેબને સુરતે પહેલું કમળ અર્પણ કર્યું !!
સુરત લોકસભા બેઠકના ઉમેદવાર શ્રી મુકેશભાઇ દલાલને બિનહરીફ ચૂંટાવવા બદલ ખૂબ ખૂબ અભિનંદન અને શુભેચ્છાઓ પાઠવ્યા !! #PhirEKBarModiSarkar#AbkiBaar400Paar pic.twitter.com/w87WSrla5s
— C R Paatil (Modi Ka Parivar) (@CRPaatil) April 22, 2024
സൂറത്ത് കളക്ടർ സൗരഭ് പർധി വരണാധികാരിയായ മണ്ഡലത്തിൽ സൂക്ഷമ പരിശോധനയിലാണ് ഒപ്പിലെ പൊരുത്തക്കേടുകൾ കണ്ടെത്തിയത്.