തിരുവനന്തപുരം: കോർപറേഷനിലെ തൊഴിലില്ലായ്മ വേതന വിതരണത്തിൽ ക്രമക്കേട് നടത്തിയ കേസിൽ മുൻ ഉദ്യേഗസ്ഥർക്ക് കഠിന തടവ്. തിരുവനന്തപുരം കോർപ്പറേഷനിലെ അക്കൗണ്ട്സ് വിഭാഗം ക്ലാർക്കായിരുന്ന പി.എൽ ജീവൻ, ആരോഗ്യ വിഭാഗം ക്ലാർക്കായിരുന്ന സദാശിവൻ നായർ എന്നിവർക്ക് കോടതി 12 വർഷം കഠിന തടവിന് വിധിച്ചു.
ഇരുവരിൽ നിന്നും 12,80,000 രൂപ പിഴയായി ഈടാക്കാനും വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജി ഉത്തരവിട്ടു. ഒന്നാം പ്രതി ജീവൻ 6,35,000 രൂപയും രണ്ടാം പ്രതി സദാശിവൻ നായർ 6,45,000 രൂപയും പിഴയായി നൽകണം. 2005-06 വർഷത്തിൽ തൊഴിലില്ലായ്മ വേതന വിതരണത്തിൽ 15,45,320 രൂപയുടെ ക്രമക്കേട് നടത്തിയതിനാണ് വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് കേസെടുത്തത്. കോർപ്പറേഷനിലെ 20 ഹെൽത്ത് സക്കിൾ സോണുകളിൽ വേതന വിതരണത്തിനു ശേഷം ബാക്കി വന്ന തുക ട്രഷറിയിൽ ഇവർ തിരിച്ചടച്ചില്ലെന്നും അന്വേഷണത്തിൽ കണ്ടെത്തി.