ആറ്റിങ്ങൽ അങ്കം; ചുവപ്പിന് മേൽ പടരുന്ന കാവിരാശിയിൽ ഇടതു കോട്ടകൾ കുലുങ്ങുന്നു
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആറ്റിങ്ങൽ അങ്കം; ചുവപ്പിന് മേൽ പടരുന്ന കാവിരാശിയിൽ ഇടതു കോട്ടകൾ കുലുങ്ങുന്നു

Renjith KaanjirathilbyRenjith Kaanjirathil
Apr 23, 2024, 06:04 pm IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ സ്വാതന്ത്ര്യ സമരചരിത്രത്തിൽ തങ്കലിപികളാൽ എഴുതപ്പെട്ട പേരാണ് ആറ്റിങ്ങൽ. 1721ൽ നടന്ന ആറ്റിങ്ങൽ കലാപം ബ്രീട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത പ്രക്ഷോഭമാണ്. അതിനു മുന്നേയും പിന്നെയും ആറ്റിങ്ങൽ കേന്ദ്രീകരിച്ച് വിമോചന പോരാട്ടങ്ങളുടെ ഒരു തുടർച്ച തന്നെയുണ്ടായിട്ടുണ്ട്.

രാജഭരണം അവസാനിച്ച് ജനാധിപത്യം പുലർന്നപ്പോൾ ആറ്റിങ്ങൽ ഉൾപ്പെടുന്ന മണ്ഡലം ചിറയിൻകീഴ് എന്നാണ് അറിയപ്പെട്ടത്. ആദ്യകാലങ്ങളിൽ കമ്യൂണിസ്റ്റുകാരെ മാത്രം ജയിപ്പിച്ച ആറ്റിങ്ങൽ മണ്ഡലത്തിൽ മുൻ കേരളം മുഖ്യമന്ത്രി ആർ ശങ്കർ പോലും പരാജയപ്പെട്ടിട്ടുണ്ട്. 1967 ലെ നാലാം ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആർ ശങ്കർ തോറ്റത്. എന്നാൽ തൊട്ടു പിന്നാലെ വന്ന 1971 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ഹുങ്ക് അവസാനിച്ചു . എൻ അനിരുദ്ധനെ കടപുഴക്കിയെറിഞ്ഞുകൊണ്ട് വയലാർ രവി ജയിച്ചു. പിന്നെ 1971 മുതൽ 1989 വരെ ചിറയിൻ കീഴിൽ ചെങ്കൊടി പൊങ്ങിയില്ല. ഒടുവിൽ ഒരാശ്വാസത്തിനായി 1991 ൽ സാക്ഷാൽ സുശീലാ ഗോപാലൻ വരേണ്ടി വന്നു . അതോടെ വീണ്ടും മണ്ഡലത്തിന്റെ നിറം മാറി.

2009 ൽ മണ്ഡല പുനര്‍നിര്‍ണയത്തിനു ശേഷം വര്‍ക്കല, ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട തുടങ്ങിയ നിയമസഭാ മണ്ഡലങ്ങൾ ആറ്റിങ്ങല്‍ ലോക്​സഭാ മണ്ഡലത്തിന് കീഴിലെത്തി.മണ്ഡല പുനഃക്രമീകരണം നടന്നപ്പോൾ എ സമ്പത്താണ് വിജയിച്ചത്. എന്നാൽ 2019 ൽ അടൂർ പ്രകാശ് ആണ് വിജയിച്ചത്.

പൊതുവെ ആറ്റിങ്ങൽ മണ്ഡലത്തെ ചുവപ്പു കോട്ടയായിട്ടാണ് ഇടതു പക്ഷം പറഞ്ഞു ഫലിപ്പിക്കുന്നത്. എന്നാൽ ഈ സ്ഥിതി വിവരക്കണക്കുകൾ പരിശോധിച്ചാൽ ആ വാദം പൊള്ളയാണ് എന്ന് കാണാം. 1991 ൽ സാക്ഷാൽ സുശീലാ ഗോപാലൻ ജയിച്ചത് പോലും ഇടതു പക്ഷത്തിന്റെ മികവായി കാണാൻ കഴിയില്ല. അത് അവരുടെ വ്യക്തിപരമായ വിജയമാണ്. 2009 മുതലിങ്ങോട്ട് ഭാരതമെമ്പാടും വീശിയടിച്ച കാവിക്കൊടുങ്കാറ്റ് ചിറയിൻ കീഴ് അഥവാ ആറ്റിങ്ങലിന്റെയും ചോപ്പ് പതിയപ്പതിയെ മായ്ച്ചു കളയുകയാണ്. അവിടെ മെല്ലെ മെല്ലെ കാവി രാശി പടരുന്നു.

2009 ൽ ബിജെപി സ്ഥാനാർത്ഥി തോട്ടക്കാട്ടു ശശി നേടിയത് 47,620 വോട്ടുകൾ ആണെങ്കിൽ, 2014 ൽ എസ് ഗിരിജാ കുമാരി 90,528 വോട്ടുകൾ നേടി. 2019 ബിജെപി അവരുടെ മികച്ച പോരാളിയായ ശോഭാ സുരേന്ദ്രനെ കളത്തിലിറക്കി. അവർ 2,48,081 വോട്ടുകൾ നേടി . അത് ആകെ പോൾ ചെയ്തതിന്റെ 25 % ആയിരുന്നു. രണ്ടാം സ്ഥാനത്തിന് 94000 വോട്ടുകളുടെ കുറവ് മാത്രം.

ഇക്കുറി യു ഡി എഫ് സ്ഥാനാർത്ഥി അടൂർ പ്രകാശ് തന്നെയാണ് . സി പി എം ആകട്ടെ അവരുടെ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയി എം എൽ എയെ ആണ് മത്സരിപ്പിക്കുന്നത്. എൻ ഡി എ സ്ഥാനാർത്ഥിയായി രംഗത്തിറങ്ങുന്നത് കേന്ദ്രമന്ത്രി വി മുരളീധരനാണ്. കഴിഞ്ഞ അഞ്ചു വർഷം കേന്ദ്രമന്ത്രിയായിരുന്നു നടത്തിയ പ്രവർത്തനങ്ങളുടെ പ്രോഗ്രസ്സ് കാർഡുമായിട്ടാണ് വി മുരളീധരൻ ജനങ്ങളിലേക്ക് എത്തുന്നത്. കേന്ദ്ര വിദേശകാര്യ – പാർലിമെന്ററി കാര്യ സഹമന്ത്രി എന്ന പോർട്ട് ഫോളിയോ അനിതരസാധാരണമായ കയ്യടക്കത്തോടെ യാതൊരു പരാതിക്കും ഇട നൽകാതെ അദ്ദേഹം കൈകാര്യം ചെയ്തു.

കഴിഞ്ഞ അഞ്ചു വർഷം സംഘർഷത്തിന്റെയും മഹാമാരിയുടെയും കാലമായിരുന്നു. അതിനിടെ ധാരാളം ഭാരതീയർ വിദേശരാജ്യങ്ങളിൽ പെട്ടുപോയിട്ടുണ്ട്. എന്നാൽ ഇക്കുറി അവർ മുമ്പത്തെപ്പോലെ ഉപേക്ഷിക്കപ്പെട്ടില്ല. എന്ന് മാത്രമല്ല വിദേശത്ത് കുടുങ്ങിയ ഭാരത പൗരന്മാരെ കൃത്യമായ ആസൂത്രണത്തോടെ തിരികെ എത്തിക്കുകയും ചെയ്തു. കോവിഡ് മഹാമാരി പടർന്നു പിടിച്ചപ്പോൾ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിപ്പോയ 3 .2 കോടി ഭാരതീയരെയാണ് ഓപ്പറേഷൻ വന്ദേ ഭാരത് മിഷനിലൂടെ തിരികെ കൊണ്ട് വന്നത്. ഇതിൽ ഒരു കോടിയോളം ആളുകൾ മലയാളികളായിരുന്നു. 2023 ൽ സുഡാനിലെ ആഭ്യന്തര സംഘർഷ സമയത്ത് ഓപ്പറേഷൻ കാവേരി വഴി 4000 പേരെ തിരികെ എത്തിച്ചു.
റഷ്യ – യുക്രെയ്ൻ സംഘർഷം തുടങ്ങിയ സമയത്ത് ഓപ്പറേഷൻ ഗംഗയിലൂടെ 19000 പേരെ തിരികെ എത്തിച്ചു. ഇതിനായി യുദ്ധം താത്കാലികമായി നിർത്തി വെക്കുന്ന സാഹചര്യം പോലുമുണ്ടായി. ഹമാസ് ഇസ്രയേലിനെ അക്രമിച്ചതിനെത്തുടർന്നുണ്ടായ സംഘർഷത്തിൽ ഇടയിൽ പെട്ടു പോയ 1309 ഭാരതീയരെ ഓപ്പറേഷൻ അജയ് എന്ന മിഷനിലൂടെ തിരികെ എത്തിച്ചു.

ഇതിലെല്ലാം ഉപരി ആടു ജീവിതം എന്ന മലയാള സിനിമയുടെ ഷൂട്ടിങ്ങിനായി പോയി ജോർദ്ദാനിൽ കുടുങ്ങിപ്പോയ മലയാള സിനിമ താരം പൃഥ്വി രാജ് ഉൾപ്പെടെയുളള ഷൂട്ടിങ് സംഘത്തെ ഒരു പോറൽ പോലും ഏല്ക്കാതെ തിരികെയെത്തിച്ചതും വി മുരളീധരന്റെ പ്രവർത്തന മികവിന്റെ മകുടോദാഹരണമാണ്.

അക്ഷരാർത്ഥത്തിൽ വിദേശത്ത് കുടുങ്ങിപ്പോയ ഈ പൗരന്മാരെ തിരികെ എത്തിക്കുന്ന പദ്ധതികളുടെ കാര്യകർത്താവ് വി മുരളീധരൻ ആയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ ഓഫീസും എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു എന്നതിന്റെ തെളിവാണ് ഈ വിജയങ്ങൾ.

കേരളത്തിൽ നിന്നും എംപിമാരില്ലാത്ത ബിജെപി, നമ്മുടെ സംസ്ഥാനത്തോടുള്ള പ്രതിബന്ധത ഒന്ന് കൊണ്ട് മാത്രമാണ് അദ്ദേഹത്തെ മഹാരാഷ്‌ട്രയിൽ നിന്ന് രാജ്യസഭയിൽ എത്തിച്ച് കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത്. വി മുരളീധരനാകട്ടെ കേരളത്തിന്റെ അംബാസഡർ എന്ന പോലെ കേന്ദ്രത്തിൽ പ്രവർത്തിക്കുകയും ചെയ്തു. അതെ സമയം കേരളാ മുഖ്യമന്ത്രി പിണറായി വിജയനും, ധനകാര്യ – വിദ്യാഭ്യാസ മന്ത്രിമാരും ചെയ്യുന്ന നിയമബാഹ്യ പ്രവർത്തനങ്ങളും അഴിമതിയും അതാത് സമയം ചൂണ്ടിക്കാട്ടുന്നതിലും യാതൊരു മടിയും വി മുരളീധരൻ കാണിച്ചില്ല. സത്യത്തിൽ കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മിക്കപ്പോഴും പിണറായി വിജയന് ഏറാൻ മൂളിയപ്പോൾ ക്രിയാത്മക പ്രതിപക്ഷ നേതാവിന്റെ വേഷം കൂടി വി മുരളീധരനാണ് വഹിച്ചതെന്നു പറയണം.

ഇതിന്റെ എല്ലാം ഇടയിൽ കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ ചാലക ശക്തിയും വി മുരളീധരൻ ആയിരുന്നു. കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷം കൊണ്ടുണ്ടായ ദേശീയപാതാ വികസനത്തിന്റെ മുഴുവൻ ക്രെഡിറ്റും വി മുരളീധരന് അവകാശപ്പെട്ടതാണ്.

വിദേശകാര്യ സഹമന്ത്രി എന്ന നിലയിൽ വിവിധ വിദേശരാജ്യങ്ങളിലെ നേതാക്കളുമായി ഭാരതം നടത്തിയ പല ചർച്ചകളുടെയും നായകത്വം വി. മുരളീധരനായിരുന്നു. ആഗോളഭീകരതക്കെതിരെയുള്ള യു എൻ ചർച്ചയിലും ഭാരതത്തെ പ്രതിനിധീകരിച്ചത് വി മുരളീധരനാണ്.

ഇടതു ബുദ്ധിജീവികൾ വ്യാജപ്രചരണം നടത്തി ചുവപ്പുകോട്ട എന്ന പേര് പതിപ്പിച്ചെടുത്ത ആറ്റിങ്ങലിൽ വി മുരളീധരന്റെ രംഗപ്രവേശത്തോടെ കളം മാറി. ഇപ്പോഴവിടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ്.അയോധ്യയിൽ നിന്നെത്തിച്ച അക്ഷത വിതരണം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വീടുകളിലെത്തിയത് ആറ്റിങ്ങലിലാണ്.  ചുവപ്പിന് മേൽ മെല്ലെ മെല്ലെ കാവി രാശി പടരുന്നത് മണ്ഡലത്തിൽ വെറുതെ ഒന്ന് നടന്നാൽ തൊട്ടറിയാൻ സാധിക്കും.

എഴുതിയത്
രഞ്ജിത് ജി കാഞ്ഞിരത്തിൽ

Tags: attingalV MURALEEDARAN2024 NATIONAL ELECTION
Share
Tweet
SendShare

More News from this section

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

‘മതകാര്യങ്ങൾ പറയുന്നവരെ ഇകഴ്‌ത്തരുത്’, ഉത്തരവാദിത്തപ്പെട്ടവരിൽ നിന്ന് അത്തരം വാക്കുകൾ പാടില്ല, കാന്തപുരം വിവാദത്തിൽ മുഖ്യമന്ത്രിക്കെതിരെ ജിഫ്രി മുത്തുക്കോയ തങ്ങൾ

അങ്കണവാടിയിലെ ‘അമൃതം പൊടി’യിലും പഞ്ചസാര ഭീഷണി; 20 ശതമാനം പഞ്ചസാര ജീവിതശൈലി രോഗങ്ങൾക്ക് വഴിയൊരുക്കുമെന്ന് ബാലാവകാശ കമ്മിഷൻ, , ശർക്കര പരിഗണിക്കാൻ നിർദേശം

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies