നാഗ്പൂർ : മഹാരാഷ്‌ട്രയിലെ നാഗ്പൂരിൽ ഇരുപത്തിനാലുകാരിയായ പല്ലവി മഹാജനെ റെയിൽ വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ കാമുകൻ ഇർഫാൻ അറസ്റ്റിൽ . മകളുടേത് കൊലപാതകമാണെന്ന് കുടുംബം നൽകിയ പരാതിയ്‌ക്ക് പിന്നാലെയാണ് ഇർഫാൻ പിടിയിലായത്. പല്ലവിയുമായി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു ഇർഫാനെന്ന് പല്ലവിയുടെ പിതാവ് നന്ദകിഷോർ മഹാജൻ പറഞ്ഞു.
ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് പല്ലവിയെ നാഗ്പൂരിലെ റെയിൽ വേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . മാതാപിതാക്കൾക്കൊപ്പം കട്ടോളിലാണ് പല്ലവി താമസിച്ചിരുന്നത് . രണ്ട് വർഷമായി പ്രണയത്തിലായിരുന്നുവെങ്കിലും ഇർഫാൻ പല്ലവിയെ വിവാഹം കഴിക്കാൻ വിസമ്മതിച്ചിരുന്നു. പല്ലവി ഇർഫാനുമായുള്ള ബന്ധത്തെക്കുറിച്ച് പിതാവിനോട് തുറന്നു പറഞ്ഞു. പല്ലവി ഇർഫാനെ വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അയാൾ പല്ലവിയെ ഭീഷണിപ്പെടുത്തുകയും, വിവാഹം കഴിക്കാൻ വിസമ്മതിക്കുകയായിരുന്നു.
തുടർന്ന് പല്ലവി ഉറക്ക ഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചിരുന്നു. ഉടൻ ആശുപത്രിയിലേക്ക് മാറ്റിയതിനാലാണ് പല്ലവിയെ രക്ഷപെടുത്താൻ കഴിഞ്ഞത് . അതിനു ശേഷം സുഖം പ്രാപിച്ച് വീട്ടിലെത്തിയ പല്ലവി വൈകുന്നേരമാണ് വീട്ടിൽ നിന്ന് പുറത്തേയ്‌ക്ക് പോയത് . നേരം വൈകിയിട്ടും എത്താതിരുന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പല്ലവിയുടെ മൃതദേഹം കണ്ടെത്തിയത് . തുടർന്ന് പല്ലവിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇർഫാനെ അറസ്റ്റ് ചെയ്തത് .