തിരുവനന്തപുരം: തൃശൂർ മുതൽ അരൂർ വരെയുള്ള ഗതാഗതക്കുരുക്ക് പരിശോധനിക്കാൻ ഗതാഗത മന്ത്രി നേരിട്ടിറങ്ങുന്നു. നാളെയാണ് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ യാത്രാദുരിതത്തിന് പരിഹാരം കാണാനായി ഈ റൂട്ടിലൂടെ സഞ്ചരിക്കുക. രാവിലെ 10 മണിക്ക് ചാലക്കുടിയിൽ നിന്നാണ് യാത്ര തുടങ്ങുക. ഗതാഗത കമ്മീഷണർ, എംവിഡി ഉദ്യോഗസ്ഥർ, നാഷണൽ ഹൈവേ അതോറിറ്റി അധികൃതർ, ഇരു ജില്ലകളിലെയും കളക്ടർമാർ, ജനപ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടാകും.
ട്രാഫിക് സിഗ്‌നൽ കേന്ദ്രീകരിച്ച് പഠനം നടത്താനാണ് തീരുമാനം. ഏതൊക്കെ പോയിന്റുകളിൽ മാറ്റം വരുത്തണമെന്ന് നാളെ നടത്തുന്ന യാത്രയിലൂടെ തീരുമാനിക്കും.
വിഷയത്തിൽ നാളെ തന്നെ റിപ്പോർട്ട് സമർപ്പിച്ച് വേണ്ടത്ര നടപടികൾ എടുക്കാനാണ് ശ്രമം. മഴ കൂടി ആരംഭിച്ചതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.