തിരുവനന്തപുരം : മഴക്കെടുതിയിൽ ജനങ്ങൾ വലയുമ്പോൾ പുതിയ മമ്മൂട്ടി ചിത്രമായ ടർബോ എങ്ങനെയുണ്ടെന്ന ചോദ്യവുമായി വികെ പ്രശാന്ത് എം എൽ എ . തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ മഴ തോരാതെ പെയ്യുകയാണ്. കനത്ത മഴയിൽ തിരുവനന്തപുരത്ത് തൈക്കാടും പൂജപ്പുരയിലും മരങ്ങൾ കടപുഴകി വീണു. പലയിടത്തും ജനജീവിതം ദുസഹമായി. എന്നാൽ ഇതിനെ കുറിച്ച് അഭിപ്രായം പറയുകയോ, വെള്ളക്കെട്ട് അടക്കം പരിഹരിക്കാൻ മാർഗം തേടുകയോ അല്ല . മറിച്ച് സിനിമയുടെ റിവ്യൂ തേടുകയാണ് എം എൽ എ യെന്നാണ് ജനങ്ങളുടെ വിമർശനം .
മണ്ഡലത്തിലെ വെള്ളക്കെട്ടിന്റെ അത്ര പോരായെന്നാണ് ശ്രീജിത്ത് പണിക്കരുടെ കമന്റ്. ഒപ്പം ടർബോ എങ്ങനെയുണ്ടെന്ന് പ്രജകളോട് അന്വേഷിക്കുന്ന സീബ്രാ ലൈൻ യെമ്മെല്ലെ എന്ന കുറിപ്പോടെ വെള്ളക്കെട്ടിന്റെ ചിത്രവും പങ്ക് വച്ചിട്ടുണ്ട്. ജനങ്ങൾ വെള്ളക്കെട്ടിൽ കിടന്ന് തുഴയുമ്പോള് ഒരു ജനപ്രതിനിധി ജനങ്ങളോട് ചോദിക്കേണ്ട ചോദ്യം ഇത് തന്നെയാണെന്നാണ് ചിലർ പറയുന്നത് . ജനങ്ങൾ വെള്ളക്കെട്ടിൽ നരകിക്കുമ്പോൾ സിനിമയെ പറ്റി വ്യാകുലനാകുന്ന ആ മനസ്സ് കാണാതെ പോകരുതെന്നും ചിലർ പറയുന്നു. മാത്രമല്ല ഇങ്ങനെ പോയാൽ അവസാന കനൽ തരി പോലും കെട്ടുപോകുമെന്നും കമന്റുകളുണ്ട്.