ടീം ഫിസിയോതെറാപിസ്റ്റിന്റെ വീട്ടിൽ സന്ദർശനം നടത്തി ലക്‌നൗ സൂപ്പർ ജയന്റ്‌സിന്റെ പരിശീലകൻ ജസ്റ്റിൻ ലാംഗർ. ധാരാവിയിലുള്ള രാജേഷ് ചന്ദ്രശേഖറിന്റെ ഒറ്റമുറി വീട്ടിലാണ് ലാംഗറും സഹോദരനും എത്തിയത്. സഹപ്രവർത്തകന്റെ വീട്ടിലെ ജീവിത സാഹചര്യങ്ങൾ തുറന്നുപറഞ്ഞിരിക്കുകയാണ് പരിശീലകനിപ്പോൾ. താൻ മുംബൈയിലെ ചേരിയിലാണ് താമസിക്കുന്നതെന്നും പ്രദേശിക ഫുട്‌ബോൾ ടീമിൽ ജോലി ചെയ്തിട്ടുണ്ടെന്നും അങ്ങനെയാണ് ലക്‌നൗവിലെത്തിയതെന്നും അദ്ദേഹം ഒരിക്കൽ എന്നോട് പറഞ്ഞിരുന്നു.
ടീം താമസിക്കുന്ന ഹോട്ടലിലെ ബാത്ത്‌റൂമിന്റെ വലിപ്പമെ അവന്റെ വീടിനുള്ളൂ. അമ്മ, അച്ഛൻ, സഹോദരി, സഹോദരി ഭർത്താവ്, സഹോദരൻ എന്നിവർക്കൊപ്പമാണ് ആ വീട്ടിൽ അവൻ താമസിക്കുന്നത്. അച്ഛൻ സഹായിയായും സഹോദരൻ നാട്ടിലെ സലൂണിലുമാണ് ജോലി ചെയ്യുന്നത്. ഇതെല്ലാം കേട്ടറിഞ്ഞതിന് പിന്നാലെയാണ് അവനോട് എന്നെ വീട്ടിലേക്ക് കൊണ്ടു പോകാൻ പറഞ്ഞത്. അങ്ങനെയാണ് സഹോദരനൊപ്പം രാജേഷിന്റെ വീട്ടിലെത്തിയതെന്ന് ലാംഗർ പറഞ്ഞു.
Justin Langer visited LSG’s therapist’s home during IPL 2024 for dinner.
– Lovely from Langer! 👌❤️ pic.twitter.com/h56KsVU0rA
— Mufaddal Vohra (@mufaddal_vohra) May 28, 2024
“>
രണ്ട് പേർക്ക് കഷ്ടിച്ച് പോകാൻ കഴിയുന്ന ഇടുങ്ങിയ വഴിയാണ് അവന്റെ വീട്ടിലേക്ക് ഉള്ളത്. ഹാളിൽ തന്നെ ഒരു കട്ടിലുണ്ടായിരുന്നു. ഒരു ഭാഗത്ത് അടുപ്പും ഫ്രിഡ്ജും താഴെ നിലത്ത് പാത്രങ്ങളിൽ പച്ചക്കറികളും. വസ്ത്രങ്ങൾ വയ്‌ക്കാനായി ഒരിടവും. ആ വീട്ടിൽ സൗകര്യങ്ങൾ പരിമിതമാണെങ്കിലും അവിടെ നിറയെ സന്തോഷമുണ്ട്, അവനവിടം സ്വർഗമാണ്.-ലാംഗർ പറഞ്ഞു.















