ഗാന്ധിനഗർ: ഡൽഹിക്ക് പിന്നാലെ ഗുജറാത്തിലും കനത്ത മഴയെ തുടർന്ന് വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നു വീണു. രാജ്‌കോട്ട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുറത്തുള്ള ഭാഗത്തെ മേൽക്കൂരയാണ് തകർന്നു വീണത്.
സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. മേൽക്കൂരയുടെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനിടെ ഇതിൽ തങ്ങിനിന്ന വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നതിനിടെയായിരുന്നു തകർന്നു വീണതെന്ന് അധികൃതർ അറിയിച്ചു. വിമാനത്താവളത്തിലെത്തിയ യാത്രക്കാരെല്ലാവരും സുക്ഷിതരാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
#WATCH | Gujarat: The Canopy collapsed at Rajkot airport.
As per the Ministry of Civil Aviation Sources, the Canopy broke during the maintenance work to push out water accumulated in the Canopy. No one was injured in the incident. A detailed report into the matter has been… pic.twitter.com/fWOMqdldtL
— ANI (@ANI) June 29, 2024
കനത്ത മഴയെ തുടർന്ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേയും മധ്യപ്രദേശിലെ ജബൽപൂർ വിമാനത്താവളത്തിന്റെയും മേൽക്കൂര തകർന്നു വീണിരുന്നു. ഡൽഹിയിലുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരുടെ കുടുംബങ്ങൾക്ക് കേന്ദ്രസർക്കാർ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
മഴവെള്ളം കെട്ടിക്കിടന്നതിനെ തുടർന്നാണ് മധ്യപ്രദേശിലെ വിമാനത്താവളത്തിന്റെ മേൽക്കൂര തകർന്നത്. താഴെയുണ്ടായിരുന്ന കാറിലേക്ക് ഇതിന്റെ അവശിഷ്ടങ്ങൾ പതിച്ചെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ല.















