ചെന്നൈ : നീറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭ കൊണ്ടുവന്ന പ്രമേയത്തെ സ്വാഗതം ചെയ്യുന്നുവെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. നീറ്റ് പരീക്ഷ നിർത്തലാക്കുകയാണ് എല്ലാത്തിനുള്ള ഒരേയൊരു വഴിയെന്നും വിജയ് പറഞ്ഞു.
1975 വരെ വിദ്യാഭ്യാസം സംസ്ഥാന പട്ടികയിലായിരുന്നു. കേന്ദ്രസർക്കാർ വന്നശേഷം പൊതുപട്ടികയിൽ ചേർത്തു. അതാണ് ആദ്യത്തെ പ്രശ്നം.രണ്ടാമതായി, ഒരു രാജ്യം, ഒരു പാഠ്യപദ്ധതി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തിന് വിപരീതഫലമായി കാണുന്നു. ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ രീതിയിലായിരിക്കണം സിലബസ്. സംസ്ഥാനത്തിന്റെ അവകാശങ്ങൾക്ക് മാത്രമല്ല വിദ്യാഭ്യാസ സമ്പ്രദായത്തെക്കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളും കാഴ്ചപ്പാടുകളും ഉണ്ട്. അതിന് പ്രാധാന്യം നൽകണം.
എന്റെ കാഴ്ചപ്പാടിൽ. വൈവിധ്യം ഒരു ശക്തിയാണ്, ബലഹീനതയല്ല.സംസ്ഥാന ഭാഷയിൽ പഠിക്കുകയും സംസ്ഥാന സിലബസിൽ പഠിക്കുകയും മറ്റ് സിലബസിൽ പരീക്ഷ എഴുതുകയും ചെയ്താൽ, മെഡിക്കൽ പഠനത്തിന് ഗ്രാമത്തുള്ള വിദ്യാർത്ഥികൾക്ക് അത് ബുദ്ധിമുട്ടായിരിക്കും. കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ക്രമക്കേട് നടന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നീറ്റ് പരീക്ഷയിൽ ജനങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെട്ടു. നമ്മൾ മനസ്സിലാക്കേണ്ടത് രാജ്യത്തുടനീളം നീറ്റ് ആവശ്യമില്ല എന്നതാണ്.
വിദ്യാഭ്യാസം പൊതുപട്ടികയിൽ നിന്ന് സംസ്ഥാന പട്ടികയിലേക്ക് കൊണ്ടുവരണം. ഒരു പക്ഷെ അതിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ ഇടക്കാല പരിഹാരമെന്ന നിലയിൽ ഇന്ത്യൻ ഭരണഘടന ഭേദഗതി ചെയ്യാൻ പ്രത്യേക പ്രമേയം കൊണ്ടുവരണം. പൊതുപട്ടികയിലെ പ്രശ്നമേഖലകളിൽ സംസ്ഥാന സർക്കാരിന് അധികാരമുണ്ടെങ്കിലും അത് പൂർണമായും കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലാണ്. സംസ്ഥാന സർക്കാരുകൾക്ക് പൂർണ സ്വാതന്ത്ര്യം നൽകണം – വിജയ് പറഞ്ഞു.















