ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ്; വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം;  രാജ്യത്ത് സംവരണ വിരുദ്ധ പ്രക്ഷോഭം കടുക്കുന്നു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ ഇന്ത്യൻ സമൂഹത്തിന് മുന്നറിയിപ്പ്; വീടിന് പുറത്തിറങ്ങരുതെന്ന് നിർദേശം;  രാജ്യത്ത് സംവരണ വിരുദ്ധ പ്രക്ഷോഭം കടുക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 18, 2024, 01:13 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബം​ഗ്ലാദേശിൽ സംവരണ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ രാജ്യത്ത് വസിക്കുന്ന ഇന്ത്യൻ സമൂഹത്തിന് ജാ​ഗ്രതാ നിർദേശം നൽകി ഇന്ത്യൻ ഹൈക്കമ്മീഷൻ. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും താമസിക്കുന്ന സ്ഥലത്ത് തന്നെ തുടരണമെന്നും ഇന്ത്യൻ പൗരൻമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.

വിദ്യാർത്ഥികൾ അടക്കമുള്ള ഇന്ത്യക്കാർക്കാണ് ഹൈക്കമ്മീഷന്റെ നിർദേശം നൽകിയിരിക്കുന്നത്. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ധാക്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി ബന്ധപ്പെടണം. 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി നമ്പറുകളിൽ വിളിക്കാവുന്നതാണെന്നും അധികൃതർ അറിയിച്ചു. വാട്സ്ആപ്പ് നമ്പർ അടക്കമുള്ള കാര്യങ്ങൾ ഹൈക്കമ്മീഷൻ പങ്കുവച്ചിട്ടുണ്ട്.

High Commission of India, Dhaka+880-1937400591
Assistant High Commission of India, Chittagong +880-1814654797 / +880-1814654799

ബം​ഗ്ലാദേശിലെ തെരുവുകളിലിറങ്ങി ആയിരക്കണക്കിന് പേരാണ് സംവരണ വിരുദ്ധ പ്രതിഷേധം നടത്തുന്നത്. ഭരണകക്ഷിയായ അവാമി ലീ​ഗിന്റെ വിദ്യാർത്ഥി സംഘടനയിലെ അം​ഗങ്ങളുമായി പ്രതിഷേധക്കാർ ഏറ്റുമുട്ടിയതോടെ പ്രക്ഷോഭം വഷളാവുകയും സംഘർഷം അടിച്ചമർത്താൻ പൊലീസ് ഇടപെടുകയും ചെയ്തിരുന്നു. പൊലീസ് വെടിവെപ്പിലും ടിയർ ​ഗ്യാസ് പ്രയോ​ഗത്തിലും പ്രതിഷേധക്കാരിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ മൂന്ന് പേർ വിദ്യാർത്ഥികളാണ്. നൂറുകണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉത്തരവിട്ടു.

സർക്കാർ ജോലികളിൽ സംവരണം ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെയാണ് ബം​ഗ്ലാദേശിൽ പ്രക്ഷോഭം കടുക്കുന്നത്. 1971ലെ വിമോചന സമരത്തിൽ പങ്കെടുത്തവരുടെ കുടുംബത്തിലുള്ളവർക്ക് 30 ശതമാനം സംവരണം നൽകിയതിനോടാണ് ഒരു വിഭാ​ഗക്കാർക്ക് എതിർപ്പ്. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഇത്തരം സംവരണം റദ്ദാക്കണമെന്ന് പ്രക്ഷോഭകർ ആവശ്യപ്പെടുന്നു.

സംവരണം നൽകുന്നതിനെതിരെയുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ബം​ഗ്ലാദേശ് സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. സർക്കാരിന്റെ ഹർജി ഓഗസ്റ്റ് 7ന് കോടതി പരിഗണിക്കും. വിഷയത്തിൽ അന്തിമ വിധി വരുന്നത് വരെ പ്രതിഷേധക്കാർ ക്ഷമയോടെ കാത്തിരിക്കണമെന്നാണ് ബം​ഗ്ലാദേശ് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

Tags: bangladeshindian high commissionanti-quota protestIndian Nationals
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies