'രണ്ടാം ജന്മം'; മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ച സന്തോഷത്തിൽ സി​ദ്ദിഖും റൈഹാനത്തും; അത്ഭുതമായി അഫ്നാൻ ജാസിം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘രണ്ടാം ജന്മം’; മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ച സന്തോഷത്തിൽ സി​ദ്ദിഖും റൈഹാനത്തും; അത്ഭുതമായി അഫ്നാൻ ജാസിം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2024, 09:05 am IST
FacebookTwitterWhatsAppTelegram

മരണക്കയത്തിൽ നിന്ന് മകനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലാണ് കോഴിക്കോട് ജില്ലയിലെ പയ്യോളിക്കടുത്ത് തിക്കോടി സ്വദേശികളായ എം.കെ സിദ്ദിഖും റൈഹാനത്തും. 97 ശതമാനം മരണനിരക്കുള്ള രോ​ഗമായ അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് ലോകത്താകെ രോ​ഗമുക്തി നേടിയത് 11 പേർ മാത്രമാണ്. 12-ാമനായി രക്ഷപ്പെട്ട് ജീവിതത്തിന്റെ പച്ചത്തുരുത്തിലെത്തിയിരിക്കുകയാണ് 14-കാരൻ അഫ്നാൻ ജാസിം. രാജ്യത്ത് ഇതാദ്യമായാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് ബാധിച്ചൊരാൾ‌ രോ​ഗമുക്തി നേടുന്നത്.

കഴിഞ്ഞ ഒന്നാം തീയതിയാണ് രോ​ഗലക്ഷണങ്ങളോടെ ജാ‌സിമിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ സെൻ്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ചികിത്സാ പ്രോട്ടോക്കോൾ പ്രകാരമായിരുന്നു ജാസിമിന് ചികിത്സ നൽകിയത്. മൂന്നാഴ്ച നീണ്ട ചികിത്സകൾക്കൊടുവിലാണ് കുട്ടി രോ​ഗമുക്തി നേടിയത്. പ്രാരംഭഘട്ടത്തിൽ രോ​ഗം തിരിച്ചറിയാൻ സാധിച്ചതും ജർമനിയിൽ നിന്ന് മരുന്നെത്തിച്ച് നൽകാൻ സാധിച്ചതുമാണ് 14-കാരന്റെ ജീവിതത്തിൽ വെളിച്ചം വീശിയത്.

കുട്ടി ആദ്യം മേലടി പ്രാഥമികാരോ​ഗ്യ കേന്ദ്രത്തിലാണ് ചികിത്സ തേടിയത്. ആരോ​ഗ്യ പ്രവർത്തകർ‌ കുട്ടിയുടെ രോ​ഗലക്ഷണങ്ങളിൽ സംശയം പ്രകടിപ്പിച്ചതോടെയാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. ചികിത്സയ്‌ക്കായി ജർമനിയിൽ നിന്ന് ബ്രോഡ് സ്പെക്ട്രം ആൻ്റിമൈക്രോബയൽ മരുന്നായ മിൽറ്റെഫോസിൻ എത്തിച്ചത് രോ​ഗത്തിന്റെ തീവ്രത കുറയ്‌ക്കുന്നതിൽ നിർണായകമായി.

കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുകയോ, മൂക്കിനുള്ളിലേക്ക് വെള്ളം ആക്കുകയോ ഒക്കെ ചെയ്യുന്നതിലൂടെയാണ് ഈ അമീബ തലച്ചോറിലെത്തുന്നത്. രോ​ഗകാരിയായ അമീബ ഉള്ള മലിനജലം മൂക്കിനുള്ളിലേക്ക് കടക്കുന്നത് വഴി മാത്രമാണ് രോ​ഗബാധയുണ്ടാകുന്നത്.

അമീബ തലച്ചോറിലേക്ക് പ്രവേശിച്ച് കോശങ്ങൾക്ക് പെട്ടെന്ന് തകരാർ സംഭവിക്കുകയും നീർക്കെട്ട് വരികയുമാണ് ചെയ്യുന്നു. ഇത് ഗുരുതരമാകുകയും ഒടുവിൽ മസ്തിഷ്ക മരണം സംഭവിക്കുകയുമാണ് ചെയ്യുന്നത്.

Tags: amoebic meningoencephalitisKozhikode boyAfnan Jasim
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies