ബം​ഗാൾ സർക്കാർ സമ്പൂർണ പരാജയം; എന്തുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല? സർക്കാർ എന്തുചെയ്യുകയായിരുന്നു? തൃണമൂലിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബം​ഗാൾ സർക്കാർ സമ്പൂർണ പരാജയം; എന്തുകൊണ്ട് നിരോധനാജ്ഞ പ്രഖ്യാപിച്ചില്ല? സർക്കാർ എന്തുചെയ്യുകയായിരുന്നു? തൃണമൂലിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2024, 04:33 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: അക്രമിസംഘം ആർജി കാർ മെഡിക്കൽ കോളേജ് അടിച്ചുതകർത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് കൊൽക്കത്ത ഹൈക്കോടതി. സ്വാതന്ത്ര്യ ദിനത്തിന്റെ തലേന്ന് രാത്രി നടന്ന റീക്ലെയിം ദി നൈറ്റ് പ്രതിഷേധത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങൾ സർക്കാർ സംവിധാനത്തിന്റെ സമ്പൂർണ പരാജയമാണെന്ന് കോടതി വിമർശിച്ചു. സിറ്റി പൊലീസിനുപോലും സ്വയം രക്ഷിക്കാൻ കഴിയാത്ത പരിതാപകരമായ അവസ്ഥയാണ് ഉണ്ടായത്. പിന്നെങ്ങനെ ഡോക്ടർമാർ നിർഭയരായി അവരുടെ ജോലി ചെയ്യുമെന്ന് കോടതി ചോദിച്ചു. പ്രതിഷേധക്കാരായ ഡോക്ടർമാർക്കെതിരായുണ്ടായ ആൾക്കൂട്ടാക്രമണവുമായി ബന്ധപ്പെട്ട് ഇമെയിൽ വഴി ലഭിച്ച പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ വിമർശനം.

സാഹചര്യം കൈകാര്യം ചെയ്യുന്നതിൽ പരാജയപ്പെട്ട മമത സർക്കാരിനെ ശാസിച്ച ഹൈക്കോടതി, സെക്ഷൻ 144 പ്രകാരം പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കണമായിരുന്നുവെന്ന് സംസ്ഥാന സർക്കാരിനെ ഓർമിപ്പിച്ചു. പൊലീസിന്റെ സുരക്ഷാ വലയത്തിലായിരിക്കണമായിരുന്നു പ്രദേശമെന്നും കോടതി പറഞ്ഞു. 7000 പേരടങ്ങുന്ന അക്രമി സംഘത്തിന് ഒരിക്കലും അവിടെ നടന്നെത്താൻ കഴിയില്ലല്ലോ എന്ന് കോടതി ചോദിച്ചു. ഇത്തരം സംഭവങ്ങൾ ഡോക്ടർമാരുടെ ആത്മവീര്യം കെടുത്തുന്നതിനു കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് ടിഎസ് ശിവജ്ഞാനം, ജസ്റ്റിസ് ഹിരണ്മയി ഭട്ടാചാര്യ എന്നിവരടങ്ങുന്ന ബെഞ്ച് നിരീക്ഷിച്ചു.

ഇത്രയും പ്രശ്നങ്ങൾ ഉണ്ടായപ്പോൾ സർക്കാർ എന്തുചെയ്യുകയായിരുന്നുവെന്ന് കോടതി ചോദിച്ചു. സാഹചര്യം മോശമായാൽ ആശുപത്രി അടച്ചുപൂട്ടുമെന്നും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റുമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ അടിയന്തരവും ഫലപ്രദവുമായ നടപടികൾ സ്വീകരിക്കണമെന്ന് ചീഫ് ജസ്റ്റിസ് ആവശ്യപ്പെട്ടു. ജൂനിയർ വനിതാ ഡോക്ടർ കൊലചെയ്യപ്പെട്ട ആശുപത്രിയിലെ സെമിനാർ ഹാൾ തെളിവ് നശിപ്പിക്കാനായി പുനരുദ്ധാരണം ചെയ്യുകയാണെന്ന ആരോപണത്തിലും കോടതി സർക്കാരിനോട് തെളിവ് സഹിതം വിശദീകരണം ആവശ്യപ്പെട്ടു. കേസ് കോടതി ബുധനാഴ്ച വീണ്ടും പരിഗണിക്കും.

Tags: mob attackCM Mamata BanerjeeBengal GovtCulcutta High CourtJunior Doctor Murder
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ;

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies