ശ്രീനഗർ: ജമ്മുവിൽ ഭീകരനെ വകവരുത്തി സിആർപിഎഫ്. സോപോറിലെ വാട്ടർഗാം മേഖലയിലാണ് സംഭവം. ജമ്മു കശ്മീർ പോലീസിനും മജിസ്‌ട്രേറ്റിനുമൊപ്പം തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി സിആർപിഎഫ് ഉദ്യോഗസ്ഥരെയും വിന്യസിച്ചിരുന്നു. ഇതിനിടെ ഭീകരൻ സൈന്യത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. പ്രത്യാക്രമണത്തിലാണ് ഭീകരനെ വധിച്ചത്.
വെടിയുതിർക്കുന്ന ശബ്ദം കേട്ട് 32 ആർആർ സേനയും സ്ഥലത്തെത്തി. പ്രദേശത്ത് സംയുക്തമായി നടത്തിയ തിരച്ചിലിനിടെ, ഒരു പിസ്റ്റൾ രണ്ട് ഗ്രനേഡുകളും രണ്ട് മാഗസിനുകളും ഉൾപ്പെടെയുള്ളവ കണ്ടെടുത്തിട്ടുണ്ട്. പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.















