ഗാസിയാബാദ് : മർദ്ദിച്ച മദ്രസ അദ്ധ്യാപകന്റെ കഴുത്തറുത്ത് വിദ്യാർത്ഥി . ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഭോജ്പൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ തിയോധി 13 ബിസ്വാ ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന മദ്രസയിലാണ് സംഭവം. മൗലാനാ ആസ് മുഹമ്മദ് എന്ന അദ്ധ്യാപകന്റെ കഴുത്താണ് 13 കാരൻ മുറിച്ചത് .
ആറാം ക്ലാസിൽ പഠിക്കുന്ന കുട്ടി രണ്ട് ദിവസം മുമ്പ് ക്ലാസിൽ വെച്ച് ബീഡി വലിക്കുന്നതിനിടെ ആസ് മുഹമ്മദ് പിടികൂടിയിരുന്നു . ബീഡി വലിച്ചതിന് കുട്ടിയെ ആസ് മുഹമ്മദ് മർദിക്കുകയും ചെയ്തു. വീണ്ടും ബീഡി വലിക്കരുതെന്ന് മൗലാന മുന്നറിയിപ്പും നൽകി. ഇതാണ് വിദ്യാർത്ഥിയെ പ്രകോപിപ്പിച്ചത്. വൈകുന്നേരത്തോടെ മദ്രസയിലെത്തിയ കുട്ടി മുറിയിൽ ഉറങ്ങുകയായിരുന്ന ആസ് മുഹമ്മദിന്റെ കഴുത്തറുക്കുകയായിരുന്നു. പെട്ടെന്നുള്ള ഈ ആക്രമണത്തിൽ ഭയന്ന ആസ് മുഹമ്മദ് ബഹളം വച്ചു. നിലവിളി ഓടിയെത്തിയവരാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത് .
കുട്ടിയെ ഗാസിയാബാദ് പോലീസ് കസ്റ്റഡിയിലെടുത്തു . മദ്രസ സീൽ ചെയ്തിട്ടുണ്ട്.















