ഹിന്ദുമതത്തെ അവഹേളിക്കും വിധം മലയാളത്തിൽ ജിയോ ബേബി ഒരുക്കിയ ചിത്രമാണ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ . നിരവധി വിമർശനങ്ങളും ചിത്രത്തിന് ഏറ്റുവാങ്ങേണ്ടി വന്നു. ശബരിമല സ്ത്രീ പ്രവേശനവിവാദങ്ങളുമായി ബന്ധപ്പെട്ട് ചിത്രത്തിലെ ഭാഗങ്ങളും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു . ഇപ്പോഴിതാ ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ എന്ന സിനിമയുണ്ടായതിന് പിന്നിലെ കാരണങ്ങളെ കുറിച്ച് വ്യക്തമാക്കിയിരിക്കുകയാണ് ജിയോ ബേബി.
സിനിമയുലുള്ളത് ഹിന്ദു സംസ്‌കാരത്തോടുള്ള വിരോധമല്ലെന്ന് ജിയോ ബേബി പറഞ്ഞു. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്. ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിന്ത വന്നപ്പോള്‍ തന്നെ ഏത് വീട്ടിലാണ് ഇത് പറയേണ്ടത് എന്ന് ചിന്തിച്ചിരുന്നു. ക്രിസ്ത്യന്‍ കുടുംബത്തില്‍ വന്നാല്‍ എങ്ങനെയിരിക്കും മുസ്ലീം കുടുംബത്തില്‍ എങ്ങനെയിരിക്കും എന്നൊക്കെ ചിന്തിച്ചു.
ആ സമയത്ത് സ്ത്രീകൾ എഴുതുന്ന കണ്ടന്റ് വായിക്കാന്‍ ശ്രമിച്ചിരുന്നു. മൂന്നുവര്‍ഷത്തെ എന്റെ വായനയും സിനിമാകാണലും അന്വേഷണങ്ങളും ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന് ഉപകരിച്ചു. എന്റെ അന്വേഷണത്തില്‍ നിന്നാണ് ഹിന്ദു കുടുംബത്തെ തെരഞ്ഞെടുക്കാന്‍ തീരുമാനിക്കുന്നത്. ഇന്ത്യന്‍ എന്നു പറഞ്ഞാല്‍ ഹിന്ദുത്വം എന്നാണ്. ഹിന്ദു മതത്തോടുള്ള എന്റെ വിരോധമൊന്നുമല്ല. എല്ലാ മതത്തിലും പുരുഷാധിപത്യമുണ്ട്.
ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിയിരുന്നില്ലെങ്കില്‍ കുറച്ചുകൂടെ സ്വീകാര്യത ലഭിക്കുമായിരുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നു. ക്രിയേറ്റീവ്‌ലി ഹൈ ആണെന്ന അഭിപ്രായം എനിക്കില്ല. വിമര്‍ശനമാണ് സിനിമയെങ്കില്‍ അവിടെ തന്നെ വിമര്‍ശിക്കണം എന്നു തോന്നി. മതങ്ങളാണ് പുരുഷാധിപത്യത്തെ ഏറ്റവും പിന്തുണയ്‌ക്കുന്നത്.
ശബരിമല പ്രശ്‌നം ഉള്‍പ്പെടുത്തിയില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച സിനിമയായി ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ മാറുമായിരുന്നു എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. പക്ഷേ എനിക്ക് അറിയില്ല. എന്റെ കഴിവിന്റെ പോരായ്മ കൊണ്ട് സിനിമയുടെ ഗതി മാറ്റേണ്ടിവന്നു. യാദൃശ്ചികമായി ആ സമയത്ത് ശബരിമല വിഷയം വലിയ ചര്‍ച്ചയായിരുന്നു. എന്നിലെ ഫിലിംമേക്കറിലെ കഴിവ് കുറവുകാരണമായിരിക്കാം. എനിക്കും ശബരിമല വിഷയമില്ലാത്ത സിനിമ കാണാനാണ് ഇരുന്നത്. പക്ഷേ അത് വര്‍ക്കായില്ല- എന്നും ജിയോ ബേബി പറഞ്ഞു.














