ചെന്നൈ ; കനത്ത മഴയിൽ ചെന്നൈയിലും പരിസര ജില്ലകളിലും വെള്ളപ്പൊക്കം . പലയിടത്തും അവശ്യ സേവനങ്ങളും തടസ്സപ്പെട്ടു. നടൻ രജനികാന്തിന്റെ വസതി സ്ഥിതി ചെയ്യുന്ന പോയസ് ഗാർഡൻ പ്രദേശവും വെള്ളത്തിലാണ്.
കനത്ത മഴയിൽ നഗരത്തിലെ ഡ്രെയിനേജ് സംവിധാനം തകർന്നതാണ് ഇതിനിടയാക്കിയത് . രജനികാന്തിന്റെ വസതിക്ക് ചുറ്റുമുള്ള വെള്ളം പമ്പ് ചെയ്യാനുള്ള അടിയന്തര നടപടികൾ പൗര ആരംഭിച്ചതായാണ് റിപ്പോർട്ടുകൾ .വീടിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ മുൻകരുതലുകളും രജനികാന്ത് സ്വീകരിക്കുന്നതായും തമിഴ് മാദ്ധ്യമങ്ങൾ പറയുന്നു.
2023ലെ ചുഴലിക്കാറ്റിന്റെ സമയത്തും രജനീകാന്തിന്റെ വീടിന് ചുറ്റും വെള്ളം ഉയർന്നിരുന്നു. വെള്ളപ്പൊക്കത്തെ തുടർന്ന് ചെന്നൈ സെൻട്രൽ-മൈസൂർ കാവേരി എക്‌സ്പ്രസ് ഉൾപ്പെടെ നാല് എക്‌സ്പ്രസ് ട്രെയിനുകൾ സതേൺ റെയിൽവേ റദ്ദാക്കി. ചെന്നൈ സെൻട്രൽ റെയിൽവേ സ്‌റ്റേഷനു സമീപം നിരവധി ട്രെയിനുകൾ വഴിതിരിച്ചുവിട്ടു .ആഭ്യന്തര വിമാന സർവീസുകളും റദ്ദാക്കി.















