സിനിമയിൽ കാണുന്നത് പോലെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ്, തിരിച്ചുപോയി; പി പി ദിവ്യയുടെ അതിരു വിട്ട പെരുമാറ്റത്തിൽ മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സിനിമയിൽ കാണുന്നത് പോലെ വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ്, തിരിച്ചുപോയി; പി പി ദിവ്യയുടെ അതിരു വിട്ട പെരുമാറ്റത്തിൽ മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 24, 2024, 10:40 am IST
FacebookTwitterWhatsAppTelegram

കണ്ണൂർ: യാത്രയയപ്പ് ചടങ്ങിൽ നവീൻ ബാബു വളരെ സ്‌ന്തോഷത്തോടെയാണ് പങ്കെടുത്തതെന്നും, എന്നാൽ ദിവ്യയുടെ പ്രസംഗം കഴിഞ്ഞതോടെ അദ്ദേഹം കടുത്ത സമ്മർദ്ദത്തിലായിരുന്നുവെന്നും പൊലീസിന് മൊഴി നൽകി കളക്ടറേറ്റ് ജീവനക്കാർ. സിനിമകളിൽ കാണുന്നത് പോലെ ദിവ്യ വന്ന് വായിൽ തോന്നിയതെല്ലാം വിളിച്ചു പറഞ്ഞ്, തിരിച്ചുപോയി എന്നാണ് ഒരു ജീവനക്കാരി മൊഴി നൽകിയത്.

യാത്രയയപ്പ് ചടങ്ങ് പൂർത്തിയായ ശേഷം നവീൻ ബാബു ജില്ലാ കളക്ടറെ കണ്ടിരുന്നു. ദിവ്യ ഉന്നയിച്ച ആരോപണങ്ങളെ കുറിച്ചും നവീൻ ബാബു സംസാരിച്ചിരുന്നു. 15 മിനിറ്റോളം സമയം ഇരുവരും സംസാരിച്ചിരുന്നതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കളക്ടറേറ്റിൽ നിന്നുള്ള ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇതിന് ശേഷമാണ് നവീൻ ബാബു ഔദ്യോഗിക വാഹനത്തിൽ റെയിൽവേ സ്‌റ്റേഷനിലേക്ക് പോകുന്നത്.

നവീൻ ബാബുവിനെ റെയിൽവേ സ്‌റ്റേഷന് സമീപമുള്ള മുനീശ്വരൻ കോവിലിൽ എത്തിച്ച ഡ്രൈവർ എം.ഷംസുദ്ദീന്റെ മൊഴിയും കേസിൽ നിർണായകമാകും. കാറിൽ ദു:ഖിതനായിട്ടാണ് നവീൻ ബാബു ഇരുന്നതെന്ന് ഷംസുദ്ദീൻ മൊഴി നൽകിയിട്ടുണ്ട്. വൈകിട്ട് ആറ് മണിയോടെയാണ് കോവിലിന് സമീപം ഇറക്കി വിടുന്നത്. കാസർകോട് നിന്നും സുഹൃത്ത് വരാനുണ്ടെന്നും, അതിനാൽ ഇവിടെ ഇറക്കിയാൽ മതിയെന്നുമാണ് നവീൻ ഷംസുദ്ദീനോട് പറഞ്ഞത്. രാത്രിയുള്ള മലബാർ എക്‌സ്പ്രസിനാണ് നവീൻ ബാബു ടിക്കറ്റ് എടുത്തിരുന്നത്. രാത്രി 8.55നാണ് ട്രെയിൻ സ്റ്റേഷൻ വിടുന്നത്. രാത്രി എട്ട് മണി വരെ സ്റ്റേഷന്റെ സമീപപ്രദേശങ്ങളിൽ തന്നെ നവീൻ ഉണ്ടായിരുന്നു. എന്നാൽ സ്റ്റേഷനിലേക്കോ പ്ലാറ്റ്‌ഫോമിലേക്കോ എത്തിയില്ല.

മൊബൈൽ സിഗ്നൽ പരിശോധിച്ചപ്പോൾ രാത്രി എട്ട് മണിക്ക് ശേഷമാണ് റെയിൽവേ സ്‌റ്റേഷന്റെ ഒന്നര കിലോമീറ്റർ ചുറ്റളവിനുള്ളിൽ നിന്ന് അദ്ദേഹത്തിന്റെ നമ്പർ പുറത്ത് പോകുന്നത്. എസി കമ്പാർട്ട്‌മെന്റിലെ 17ാം നമ്പർ ബെർത്തായിരുന്നു നവീൻ ബാബുവിന്റേത്. ചെങ്ങന്നൂരിലേക്കുള്ള നവീനിന്റെ ടിക്കറ്റ് എമർജൻസി കോട്ടയിൽ ഉള്ളതായിരുന്നു. ടിടിഇ പരിശോധനയ്‌ക്ക് എത്തിയപ്പോൾ ബെർത്തിൽ യാത്രക്കാരൻ ഉണ്ടായിരുന്നില്ല. രണ്ട് സ്‌റ്റേഷൻ പിന്നിട്ട ശേഷവും ബുക്ക് ചെയ്ത ആൾ എത്തിയില്ലെങ്കിൽ ബെർത്ത് മറ്റുള്ളവർക്ക് അലോട്ട് ചെയ്ത് നൽകും. ട്രെയിൻ നാല് സ്‌റ്റേഷൻ പിന്നിട്ട് കോഴിക്കോട് എത്തിയ ശേഷമാണ് റിസർവേഷൻ പട്ടികയിലുള്ള മറ്റൊരു യാത്രക്കാരനായി സീറ്റ് അനുവദിച്ച് നൽകിയത്.

Tags: PoliceFEATURED2Naveen babuP P Divya
ShareTweetSendShare

More News from this section

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

Latest News

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies