മുസ്ലീം വ്യക്തിയിൽ നിന്ന് വാങ്ങിയ കൃഷിഭൂമിക്ക് 51 വർഷങ്ങൾക്ക് ശേഷം വഖ്ഫ് മുദ്ര: കർഷകൻ ആത്മഹത്യ ചെയ്തത് പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരെ കേസ്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം വ്യക്തിയിൽ നിന്ന് വാങ്ങിയ കൃഷിഭൂമിക്ക് 51 വർഷങ്ങൾക്ക് ശേഷം വഖ്ഫ് മുദ്ര: കർഷകൻ ആത്മഹത്യ ചെയ്തത് പോസ്റ്റ് ചെയ്ത തേജസ്വി സൂര്യക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 01:00 pm IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു : വഖ്ഫ് അധിനിവേശത്തിന്റെ ഇരയായ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വിവാദം. വഖ്ഫ് ക്രൂരതയുടെ വാർത്തകൾ നിരന്തരം പുറത്തുവരുന്ന കർണാടകയിലാണ് പുതിയ സംഭവ വികാസം.

ഹാവേരി ജില്ലയിലെ ഹരനഗി ഗ്രാമത്തിൽ ചന്നപ്പയുടെ മകൻ രുദ്രപ്പയുടെയുടെ ആത്മഹത്യയാണ് ഇപ്പോൾ വിവാദമാകുന്നത്. ഇവരുടേത് പൂർണ്ണമായും കർഷക കുടുംബമാണ്. 2022 ജനുവരിയിലാണ് രുദ്രപ്പ ആത്മഹത്യ ചെയ്‌തത്. ഇദ്ദേഹത്തിന്റെ ഭൂമിക്ക് ഉടമസ്ഥാവകാശം ഉന്നയിച്ചു കൊണ്ട് വഖ്ഫ് ബോർഡ് നോട്ടീസ് നൽകുകയും ഭൂമി ബലമായി പിടിച്ചെടുക്കുകയും ചെയ്തതാണ് ആത്മഹത്യക്ക് കാരണമെന്ന് കന്നഡ മാദ്ധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. ഈ വാർത്ത ബംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു.

എന്നാൽ എന്നാൽ വാർത്ത വ്യാജമാണെന്ന് ഹാവേരി ജില്ലാ പോലീസ് സൂപ്രണ്ട് പറഞ്ഞു. വാർത്ത സത്യത്തിൽ നിന്ന് വളരെ അകലെയാണ്. അങ്ങനെയൊരു സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല. ഇവിടെ പരാമർശിച്ചിരിക്കുന്ന രുദ്രപ്പ ചന്നപ്പ ബാലികൈ എന്ന കർഷകൻ 2022 ജനുവരി ആറിന് ആത്മഹത്യ ചെയ്തു. വഖ്ഫ് ബോർഡിന് ഭൂമി വിട്ടുനൽകിയതല്ല വായ്പയും കൃഷിനാശവും മൂലമാണ് ആത്മഹത്യ ചെയ്തതെന്ന് എസ്പി പറഞ്ഞു.

തുടർന്ന് അഡാർ പൊലീസ് സ്റ്റേഷനിൽ തേജസ്വി സൂര്യ എംപിക്കെതിരെ174 സിആർപിസി പ്രകാരം കേസെടുക്കുകയായിരുന്നു. ഇത് കൂടാതെ കന്നഡ ദുനിയ ഇ-പേപ്പറിന്റെയും കന്നഡ ന്യൂസ് ഇ-പേപ്പറിന്റെയും എഡിറ്റർമാർക്കുമെതിരെ ബിഎൻഎസ് സെക്ഷൻ 353 (2) പ്രകാരം കേസെടുത്തു. ഹാവേരി ജില്ലയിലെ സിഇഎൻ (സൈബർ ക്രൈം, ഇക്കണോമിക് ഒഫൻസസ്, നാർക്കോട്ടിക്) പോലീസ് സ്റ്റേഷനിലാണ് എഡിറ്റർമാർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്.

എന്നാലിപ്പോൾ തേജസ്വി സൂര്യയും മാദ്ധ്യമങ്ങളും പറഞ്ഞത് ശരിവെച്ചു കൊണ്ട് ആത്‍മഹത്യ ചെയ്ത രുദ്രപ്പയുടെ അച്ഛനും അമ്മയും രംഗത്തെത്തി. കുടുംബത്തിന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന കൃഷിഭൂമിയിൽ രുദ്രപ്പ കൃഷി ചെയ്തുവരികയായിരുന്നു. അതിൽ വിത്തിറക്കി വളർന്നതിന് ശേഷം കൃഷി നശിപ്പിച്ചതായും ഭൂമി തട്ടിയെടുത്ത് വഖ്ഫിന് കൈമാറിയതായും അവർ പറഞ്ഞു. ഇതാണ് രുദ്രപ്പ മരിക്കാൻ കാരണമെന്ന് വഖ്ഫ് ഇരയുടെ അച്ഛനമ്മമാർ പറയുന്നു.

അവരുടെ കുടുംബത്തിലെ ഒരു മുൻ തലമുറക്കാരൻ ഈ കൃഷിഭൂമി (ഏതാണ്ട് അഞ്ചേക്കർ ) 20,000 രൂപയ്‌ക്ക് ഒരു മുസ്ളീം വ്യക്തിയിൽ നിന്ന് വാങ്ങിയിരുന്നു. 1964 മുതൽ 2015 വരെ രുദ്രപ്പയുടെ കുടുംബം ഈ ഭൂമിയിൽ കൃഷി ചെയ്തു. 2015ൽ രേഖകളിൽ വഖ്ഫ് ആസ്തി എന്ന് രേഖപ്പെടുത്തി. അങ്ങിനെയാണ് തങ്ങളുടെ ഭൂമി വഖ്ഫിൽ ചേർത്തിട്ടുണ്ടെന്നറിഞ്ഞതെന്നും അവർ പറഞ്ഞു. രേഖകൾ തിരുത്താൻ നിരവധി ശ്രമങ്ങൾ നടത്തി. പക്ഷെ വഖ്ഫ് ബോർഡ് വഴങ്ങിയില്ല. ഇതോടെ രുദ്രപ്പ വിഷമിക്കുകയും 2022 ജനുവരിയിൽ ആത്മഹത്യ ചെയ്യുകയും ചെയ്തു.

“ഭൂമി വഖ്ഫ് ബോർഡിൽ ചേർത്തതിനാലാണ് ഞങ്ങളുടെ മകൻ മരിച്ചത്. അതുകൊണ്ട് തേജസ്വി സൂര്യ പറഞ്ഞതിൽ തെറ്റില്ല”. മരിച്ച കർഷകന്റെ പിതാവ് ചന്നപ്പ പറഞ്ഞു. ഇതോടെ തേജസ്വി സൂര്യയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത കേസിന് വഴിത്തിരിവായിരിക്കുകയാണ് ഒരു കന്നഡ സ്വകാര്യ ചാനലിനോടാണ് മരിച്ചയാളുടെ മാതാപിതാക്കൾ സ്‌ഫോടനാത്മക വിവരങ്ങൾ വെളിപ്പെടുത്തിയത് .

രേഖകളിൽ വഖ്ഫ് എന്ന് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് കർഷകൻ ആത്മഹത്യ ചെയ്തതെന്ന് തേജസ്വി സൂര്യ തന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിരുന്നു.

കഴിഞ്ഞ ദിവസം വഖ്ഫ് നിയമ ഭേദഗതി സംബന്ധിച്ച സംയുക്ത പാർലിമെന്ററി സമിതി കർണാടകം സന്ദർശിച്ചപ്പോൾ, മരിച്ച രുദ്രപ്പയുടെ കുടുംബാംഗങ്ങൾ പരാതി നൽകി. വഖ്ഫ് ബോർഡ് തങ്ങളോട് കാണിച്ച അനീതി അവർ പരാതിയിൽ അക്കമിട്ടു നിരത്തിയിട്ടുണ്ട്.

Tags: Tejasvi SuryaWaqfKarnataka Waqf
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies