ഭൂമിയിലെ പറുദീസയിലേക്കും രാജ്യത്തിന്റെ വേഗവീരൻ എത്തുന്നു. ‘ഹീറ്റിംഗ് ഫീച്ചറുകളോട്’ കൂടിയ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളാകും ജമ്മു കശ്മീരിൽ അവതരിപ്പിക്കുകയെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. കാശ്മീർ താഴ്വരയിൽ ഈ സാമ്പത്തിക വർഷത്തിൽ തന്നെ സർവീസ് ആരംഭിക്കുമെന്നാണ് വിവരം.
പൂജ്യത്തിന് താഴെയുള്ള താപനില അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ പ്രവർത്തിക്കുന്നതിനായാണ് ഹീറ്റിംഗ് ഫീച്ചറുകൾ അവതരിപ്പിച്ചിരിക്കുന്നത്. ചെയർ കാർ വേരിയൻ്റുകളാകും കശ്മീരിൽ അവതരിപ്പിക്കുക. ഡ്രൈവർ ഫ്രണ്ട ലുക്ക് ഔട്ട് ഗ്ലാസിന് എംബഡഡ് ഹീറ്റിംഗ് എലമെൻ്റ് എന്നിവ ഉൾപ്പടെയുള്ള മെച്ചപ്പെട്ട സംവിധാനങ്ങൾ ഈ വന്ദേ ഭാരത് ട്രെയിനുകളിലുണ്ടാകും. ഡ്രൈവർ ക്യാബിലെ ഗ്ലാസ് ഹീറ്റിംഗ് ഘടകങ്ങൾ ഉപയോഗിച്ചാകും നിർമിക്കുക. പൂജ്യം ഡിഗ്രി സെൽഷ്യസിന് താഴെ ഗ്ലാസിനെ ദ്രവീകരിക്കാൻ ഈ സംവിധാനത്തിന് സാധിക്കും. ഇന്ത്യൻ റെയിൽവേ ആദ്യമായാണ് ഇത്തരം സംവിധാനം അവതരിപ്പിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
ബ്രേക്ക് സിസ്റ്റത്തിന്റെ എയർ ഡ്രയർ മെക്കാനിസത്തിൽ ഒപ്റ്റിമൽ പെർഫോർമൻസിനായി ഹീറ്ററുകൾ സജ്ജമാക്കിയിട്ടുണ്ട്. ട്രെയിനിലെ വാട്ടർ ടാങ്കറുകൾ മരവിക്കുന്നത് തടയാനായി സിലിക്കൺ ഹീറ്റിംഗ് പാഡുകൾ ഘടിപ്പിച്ചിട്ടുണ്ട്. വെള്ളം മരവിപ്പിക്കുന്നത് ഒഴിവാക്കാനായി സ്വയം നിയന്ത്രിക്കുന്ന തപീകരണ കേബിളുകളും സജ്ജമാക്കിയിട്ടുണ്ട്. എല്ലാ കേബിളുകളും ഹീറ്റ് ഇൻസുലേഷനും ചെയ്തിട്ടുണ്ട്.
37,012 കോടി രൂപ ചെലവിലാകും കശ്മീർ താഴ്വരയിൽ ട്രെയിൻ സർവീസ് നടത്തുക. ജമ്മുവിനും ശ്രീനഗറിനുമിടയിലാകും സർവീസ് നടത്തുക. നിലവിൽ ജമ്മുവിലെ കത്ര വരെ മാത്രമാണ് നിലവിൽ ട്രെയിൻ യാത്രാ സൗകര്യമുള്ളത്.















