ജനങ്ങളെ അടിമകളാക്കുന്ന നിയമങ്ങൾ ഭാരതത്തിന് ആവശ്യമില്ല; ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജനങ്ങളെ അടിമകളാക്കുന്ന നിയമങ്ങൾ ഭാരതത്തിന് ആവശ്യമില്ല; ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു: പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 04:25 pm IST
FacebookTwitterWhatsAppTelegram

ചണ്ഡീഗഢ്: ഭാരതീയ ന്യായ സംഹിത ജനാധിപത്യത്തിന്റെ അടിത്തറ ശക്തിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടീഷുകാർ രൂപകൽപന ചെയ്ത പഴയ ക്രിമിനൽ നിയമങ്ങൾ എക്കാലവും ഭാരതത്തിലെ ജനങ്ങളെ അടിമകളാക്കുന്നതിനും ശിക്ഷിക്കുന്നതിനുമായിരുന്നു. ജനങ്ങൾ, ജനങ്ങളാൽ, ജനങ്ങൾക്കായി തെരഞ്ഞെടുക്കപ്പെടുന്നതെന്നാണ് ജനാധിപത്യത്തിന്റെ ആപ്തവാക്യം. ഇത് ന്യായ സംഹിതയിലൂടെ നടപ്പിലാക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ ക്രിമിനൽ നിയമങ്ങൾ രാജ്യത്ത് വിജയകരമായി നടപ്പാക്കിയതുമായി ബന്ധപ്പെട്ട് ചണ്ഡിഗഢിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

” ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പഴയ ക്രിമിനൽ നിയമങ്ങൾ ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്നതിനും അടിമകളാക്കുന്നതിനുമായിരുന്നു. നൂറ്റാണ്ടുകളുടെ അടിമത്തത്തിന് ശേഷം നമ്മുടെ രാജ്യം സ്വതന്ത്രമായപ്പോഴും കൊളോണിയൽ നിയമങ്ങൾ പിന്തുടർന്നു. ബ്രിട്ടീഷുകാർ പോയതിനാൽ ബ്രിട്ടീഷ് നിയമങ്ങളിൽ നിന്ന് മോചിതരാകുമെന്ന് രാജ്യത്തെ ജനങ്ങൾ കരുതിയിരുന്നു. എന്നാൽ ഏറെക്കാലം നാം വീണ്ടും ഈ നിയമങ്ങളിൽ നിലയുറപ്പിച്ചു. ബ്രിട്ടീഷുകാരുടെ അടിച്ചമർത്തലിനും ചൂഷണത്തിനുമുള്ള മാർഗങ്ങളായിരുന്നു ഈ നിയമങ്ങൾ.”- പ്രധാനമന്ത്രി പറഞ്ഞു.

ബ്രിട്ടീഷുകാർ ഇന്ത്യയെ പിടിച്ചുനിർത്താൻ എന്തും ചെയ്യാൻ തയ്യാറായിരുന്നു. ‘1857-ലെ സ്വാതന്ത്ര്യസമരം ബ്രിട്ടീഷ് ഭരണത്തിന്റെ വേരുകൾ ഇളക്കിമറിച്ചു. ഇതോടെ 1860-ൽ ബ്രിട്ടീഷുകാർ ഇന്ത്യൻ പീനൽ കോഡ് (ഐപിസി) നടപ്പിലാക്കി. ഏതാനും വർഷങ്ങൾക്ക് ശേഷം ഇന്ത്യൻ ശിക്ഷാ നിയമം നിലവിൽ വന്നു. എന്നാൽ സ്വാതന്ത്ര്യത്തിന് ശേഷവും ദശാബ്ദങ്ങളോളം നമ്മുടെ നിയമങ്ങൾ ഒരേ ശിക്ഷാനിയമത്തിൽ നിലകൊണ്ടു.

പൗരന്മാരെ അടിമകളായി കണക്കാക്കി നിർമിച്ച നിയമങ്ങൾ ഭാരതത്തിലെ ജനങ്ങൾ എന്തിന് പിന്തുടരണം? അതിനാലാണ് കൊളോണിയൽ നിയമങ്ങൾ പിഴുതെറിഞ്ഞ് ഭാരതീയ ന്യായ സംഹിത (രണ്ട്), ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (രണ്ട്), ഭാരതീയ സാക്ഷ്യ അധീനിയം (രണ്ട്) ബിൽ എന്നിവ ലോക്സഭ പാസാക്കിയതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. കൊളോണിയൽ ചിന്തയിൽ നിന്നും പൗരന്മാരെ മോചിപ്പിക്കുന്ന ബില്ലുകളാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയിലെ വിവിധ ചീഫ് ജസ്റ്റിസുമാരുടെയും ജസ്റ്റിസുമാരുടെയും നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഉൾപ്പെടുത്തിയാണ് മൂന്ന് നിയമങ്ങളും പാസാക്കിയത്. സുപ്രീം കോടതി, 16 ഹൈക്കോടതികൾ, ജുഡീഷ്യൽ അക്കാദമിക് തുടങ്ങിയ നിരവധി നിയമ സ്ഥാപനങ്ങളിലെ വിദഗ്ധരുടെ അഭിപ്രായം ബിൽ പാസാക്കുന്നതിന് മുൻപായി തേടിയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. നിയമനിർമാണത്തിന് നൽകിയ സംഭാവനകൾക്ക് സുപ്രീം കോടതിയോടും ജഡ്ജിമാരോടും രാജ്യത്തെ എല്ലാ ഹൈക്കോടതികളോടും പ്രധാനമന്ത്രി നന്ദിയും അറിയിച്ചു.

Tags: pm modiNew Criminal lawsNyaya Sanhita
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies