മൃഗങ്ങളെക്കാൾ മോശം ജീവിതസാഹചര്യം; ഒടുവിൽ അവർ വെളിച്ചത്തിന്റെ ലോകത്തേക്ക്; സിറിയയിൽ സെദ്‌നായയിലെ മനുഷ്യ കശാപ്പുശാലയിൽ നിന്ന് രക്ഷപ്പെട്ട് തടവുകാർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മൃഗങ്ങളെക്കാൾ മോശം ജീവിതസാഹചര്യം; ഒടുവിൽ അവർ വെളിച്ചത്തിന്റെ ലോകത്തേക്ക്; സിറിയയിൽ സെദ്‌നായയിലെ മനുഷ്യ കശാപ്പുശാലയിൽ നിന്ന് രക്ഷപ്പെട്ട് തടവുകാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 10, 2024, 01:17 pm IST
FacebookTwitterWhatsAppTelegram

ഡമാസ്‌കസ്: 54 വർഷത്തെ കുടുംബ വാഴ്ചയ്‌ക്ക് അവസാനമിട്ടാണ് സിറിയയിലെ വിമത സഖ്യം അസദ് ഭരണകൂടത്തെ വീഴ്‌ത്തിയത്. അസദ് ഭരണകൂടത്തിന്റെ ക്രൂരതകൾക്ക് അവസാനമിട്ടായിരുന്നു വിമതസഖ്യത്തിന്റെ മുന്നേറ്റം. ഭരണനേതൃത്വത്തെ വീഴ്‌ത്തിയതിന് പിന്നാലെ കൊടിയ പീഡനങ്ങൾക്കും മനുഷ്യക്കുരുതികൾക്കും കുപ്രസിദ്ധി നേടിയ സിറിയൻ തടവറകളിൽ നിന്നും ആയിരക്കണക്കിന് ആളുകളെയാണ് വിമതസൈന്യം മോചിപ്പിച്ചത്. പിഞ്ചുകുഞ്ഞുങ്ങൾ മുതൽ വൃദ്ധരായവർ വരെ ഇക്കൂട്ടത്തിലുണ്ട്. ഭരണകൂടത്തിനെതിരെ വിമർശനം ഉന്നയിച്ചതിന്റെ പേരിലാണ് ഇവരിൽ പലരും വെളിച്ചം പോലും കാണാതെ ഇരുളറയ്‌ക്കുള്ളിലായത്. 27ഓളം ജയിലുകളിലായി തടവിൽ കഴിഞ്ഞവർക്കാണ് കഴിഞ്ഞ ദിവസത്തോടെ മോചനം സാധ്യമായത്.

ഇതിൽ ഏറ്റവും കുപ്രസിദ്ധി നേടിയ തടവറകളിലൊന്നാണ് സെദ്‌നായ. അതിക്രൂരമായ രീതിയിൽ ഒരു വ്യക്തിയെ എങ്ങനെ പീഡിപ്പിക്കാം എന്നതിന്റെ തെളിവായി മനുഷ്യാവകാശ സംഘടനകൾ പോലും ഈ തടവറകളെ വിശേഷിപ്പിക്കുന്നു. മനുഷ്യരുടെ കശാപ്പുശാല എന്നാണ് സെദ്‌നായ അറിയപ്പെട്ടിരുന്നത്. സെദ്‌നായ പട്ടാള ജയിലിൽ നിന്നും വനിതാ തടവുകാർ കുഞ്ഞുങ്ങളുമായി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടിയിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്. അസദിനെതിരെ ശബ്ദമുയർത്തി എന്നതാണ് ഇവരിൽ പലരുടെ മേലും ചുമത്തപ്പെട്ട പ്രധാന കുറ്റം. മനുഷ്യാവകാശ ലംഘനങ്ങളുടെ നേർസാക്ഷ്യമാണ് ഈ തടവറകളിൽ നടക്കുന്നതെന്നും പല റിപ്പോർട്ടുകളും സൂചിപ്പിച്ചിട്ടുണ്ട്.

ഭൂമിക്കടിയിൽ തട്ട് തട്ടായി പണിത രീതിയിലാണ് തടവറകൾ ഉള്ളത്. മൃഗങ്ങളെക്കാൾ മോശം ജീവിതസാഹചര്യത്തിലാണ് പലരും ഇതിനുള്ളിൽ കഴിയുന്നത്. തടവറയിലുള്ള കുട്ടികളിൽ പലരും പുറംലോകം കണ്ടിട്ടില്ല എന്നത് അവർ അനുഭവിച്ച ക്രൂരതകൾ എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്. തടവറകൾ തുറക്കുന്നതും, അസദ് ഭരണകൂടം വീണുവെന്ന മറ്റൊരാളുടെ വാക്കുകൾ വിശ്വസിക്കാനാകാതെ നിൽക്കുന്ന അമ്മയുടേയും അഞ്ച് വയസ്സുള്ള കുഞ്ഞിന്റേയും ദൃശ്യങ്ങളും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിലൂടെ പലരും കണ്ടുകഴിഞ്ഞു.

ഡമാസ്‌കസിൽ നിന്നും മുപ്പത് കിലോമീറ്റർ അകലെയായിട്ടാണ് സെദ്‌നായ ജയിൽ. ആയിരക്കണക്കിന് ആളുകൾ ഈ ജയിലിനുള്ളിൽ വധശിക്ഷയ്‌ക്ക് വിധേയരായിട്ടുണ്ടെന്ന് മനുഷ്യാവകാശ സംഘടനകൾ പറയുന്നു. മിനിറ്റുകൾ മാത്രം നീണ്ടുനിൽക്കുന്ന വിചാരണയ്‌ക്കൊടുവിലാണ് പലരും ഈ ക്രൂരതയ്‌ക്ക് ഇരയായിട്ടുള്ളത്. ഇതിന് പുറമെ പതിനായിരക്കണക്കിന് പേർ ക്രൂരപീഡനമേറ്റും പട്ടിണികിടന്നും മരിച്ചതായും റിപ്പോർട്ടുകൾ പറയുന്നു. വർഷങ്ങളായി ഇരുളറയ്‌ക്കുള്ളിൽ കഴിഞ്ഞതിനാൽ പലരുടേയും മാനസികനിലയ്‌ക്കും തകരാർ സംഭവിച്ചിട്ടുണ്ട്. ജയിലിൽ നിന്ന് ആളുകൾ പുറത്ത് വന്നതറിഞ്ഞും നിരവധി ആളുകൾ തങ്ങളുടെ പ്രിയപ്പെട്ടവരെ കണ്ടെത്താനായി ഇവിടേക്ക് എത്തുന്നുണ്ട്.

Tags: syriaFEATURED2
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies