ഒടിയൻ എന്ന ചിത്രത്തിന്റെ ഓർമകളിൽ സംവിധായകൻ വിഎ ശ്രീകുമാർ മോനോൻ. 2018 ഡിസംബർ 14 റിലീസായ ചിത്രത്തിന് ആറു വയസായി. മോഹൻലാലിന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായിരുന്നു ഒടിയൻ. ഹർത്താൽ ദിനത്തിൽ പോലും തിയേറ്റർ നിറച്ച ചിത്രത്തിന് പക്ഷേ ലഭിച്ചത് സമ്മിശ്ര പ്രതികരണമായിരുന്നു. മോഹൻലാലിന്റെ പ്രകടനത്തിന് കൈയടി ലഭിച്ചെങ്കിലും വി.എ ശ്രീകുമാർ മോനോൻ ആരാധകരുടെ കണ്ണിലെ കരടായി. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയയുർത്തി നിൽക്കുകയെന്നാണ് ശ്രീകുമാർ മേനോൻ ഫെയ്ബുക്കിൽ കുറിച്ചത്.
ഒടിയന് ആറു വയസ്. തകർക്കപ്പെടാത്ത റെക്കോർഡുകളുമായി ഒടിയൻ ഇപ്പോഴും തലയുയർത്തി നിൽക്കുന്നു. മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും ഉയരം കൂടിയ ലാലേട്ടന്റെ(124) കട്ടൗട്ട്, ആണ് അന്ന് മോഹൻലാൽ ഫാൻസ് തൃശൂർ യൂണിറ്റ് തൃശൂർ രാഗം തിയേറ്ററിൽ സ്ഥാപിച്ചത്. —ശ്രീകുമാർ മോനോൻ കുറിച്ചു. എന്നാൽ കമൻ്റ് ബോക്സിൽ സംവിധായകൻ അസഭ്യവും രൂക്ഷവിമർശനവുമാണ് നേരിടുന്നത്.
അന്നാണ് ഞങ്ങളുടെ മോഹൻലാലിനെ നഷ്ടമായതെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്. അണ്ണാ ഇനിയും ഓർമിപ്പിക്കല്ലെ എന്നാണ് ആരാധകരുടെ രസകരമായ കമൻ്റുകൾ. 53 കോടി രൂപയാണ് ബോക്സോഫീസിൽ നിന്ന് ചിത്രം നേടിയത്. മഞ്ജുവാര്യർ, പ്രകാശ് രാജ്, നരേൻ, സന അൽത്താഫ്,സിദ്ദിഖ്, നന്ദു, കൈലാഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.