കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന് സിപിഎം നേതാവിൻ്റെ ഭീഷണി, ഫോൺ സന്ദേശം പുറത്ത്; സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കട്ടപ്പനയിൽ ജീവനൊടുക്കിയ സാബുവിന് സിപിഎം നേതാവിന്റെ ഭീഷണി, ഫോൺ സന്ദേശം പുറത്ത്; സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 10:14 am IST
Facebook
Twitter
WhatsAppTelegram

ഇടുക്കി: നിക്ഷേപകനും വ്യാപാരിയുമായ സാബു ജീവനൊടുക്കിയത് കടുത്ത അപമാനഭാരത്താലെന്ന് ഭാര്യ മേരിക്കുട്ടി. കട്ടപ്പനയിലെ സിപിഎം മുൻ ഏരിയ സെക്രട്ടറിയും സഹകരണ ബാങ്ക് മുൻ പ്രസിഡൻ്റുമായിരുന്ന വി.ആർ സജി സാബുവിനെ ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം പുറത്തുവന്നിട്ടുണ്ട്. ബാങ്കിലെത്തിയപ്പോൾ ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്ന് ആത്മഹത്യ ചെയ്ത സാബു ഫോൺ സംഭാഷണത്തിൽ പറയുന്നു.

പണം ആവശ്യപ്പെട്ട് ബാങ്കിലെത്തിയപ്പോൾ ബിനോയ് പിടിച്ച് തള്ളി. പിന്നാലെ ബിനോയിയെ തല്ലിയെന്ന് പറഞ്ഞ് അവർ പ്രശ്നമുണ്ടാക്കുകയാണെന്ന് സജിയെ വിളിച്ച് സാബു പരാതി പറയുന്നു. പകുതി പൈസ തന്നിട്ടും ജീവനക്കാരെ പിടിച്ച് തള്ളേണ്ട കാര്യമെന്താണുള്ളതെന്ന് സജി തിരികെ ചോദിക്കുന്നുണ്ട്. വിഷയമെന്നും മാറ്റേണ്ടെയന്നും അറിഞ്ഞിട്ടും മിണ്ടാതിരിക്കുന്നതാണെന്നും സജി പറയുന്നു. നിങ്ങൾ അടി മേടിക്കേണ്ട സമയം കഴിഞ്ഞിരിക്കുന്നു. നിങ്ങൾക്ക് പണി അറിയില്ല, പണി മനസിലാക്കി തരാമെന്നും അയാൾ ഫോൺ സംഭാഷണത്തിൽ പറയുന്നുണ്ട്.

ഭൂമിയോളം ക്ഷമിച്ചാണ് നിൽക്കുന്നത്. നിങ്ങളുടെ പൈസ തരാൻ വേണ്ടി എല്ലാവരും കയ്യും കാലുമിട്ടടിച്ച് എല്ലാ കാര്യങ്ങളും ചെയ്ത് കൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്ന കാര്യം ഞങ്ങൾ അന്തസ്സായിട്ട് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഞങ്ങളുടെ പ്രസ്ഥാനത്തിലുള്ള അയാളെ ഉപദ്രവിക്കേണ്ട കാര്യമില്ലെന്നും ഭീഷണിസന്ദേശത്തിലുണ്ട്.

സംഭവത്തിന് പിന്നാലെ ബിനോയിയെ തല്ലിയല്ലേയെന്ന് ചോദിച്ച് ആരോ ഫോൺ വിളിച്ചെന്ന് ഭാര്യ മേരിക്കുട്ടി പറയുന്നു. വേറെ ഒരാളുടെ കയ്യിൽ കൊടുക്കാമെന്ന് പറഞ്ഞ് വിആർ സജിയുടെ കയ്യിൽ കൊടുത്തു. നിന്റെ പേരിൽ കേസ് കൊടുക്കുന്നില്ല എന്നാൽ പണി തരുമെന്ന് പറഞ്ഞിരുന്നുവെന്നും അവർ പറഞ്ഞു. ഒന്നര വർഷം കൊണ്ട് ഏറെ അനുഭവിച്ചെന്നും മേരിക്കുട്ടി പരിതപിക്കുന്നുണ്ട്. ബാങ്കിൽ ചെന്നാലും ഇടപാട് വേ​ഗം നടത്തി തരില്ലെന്നും വൈകുന്നേരം വരെ ഇരുത്തും.

വയ്യാതെ കിടക്കുന്ന അമ്മയെ തനിച്ചാക്കിയാണ് ബാങ്കിൽ പോയിരുന്നത്. ‘നിന്റെ അമ്മയ്‌ക്ക് കാൻസറാണോടി’ എന്ന് പറഞ്ഞ് ജീവനക്കാർ ആക്രോശിച്ചതായും അവർ പറഞ്ഞു. 14. 5 ലക്ഷം രൂപയും പലിശയുമാണ് ഇനി തിരികെ ലഭിക്കാനുള്ളത്. ഇതിൽ നിന്ന് രണ്ട് ലക്ഷം രൂപ ലോണായി ചോദിച്ചതിന് പിന്നാലെയാണ് നിക്ഷേപകനോട് രൂക്ഷമായി പെരുമാറിയത്.

കേസിൽ കട്ടപ്പന റൂറൽ ഡെവലപ്പ്മെൻറ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ഭരണ സമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും. ആത്മഹത്യാക്കുറിപ്പിൽ പേരുള്ള ബാങ്ക് സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയ്, സുജമോൾ എന്നിവരുടെ മൊഴികളാണ് ആദ്യഘട്ടത്തിൽ രേഖപ്പെടുത്തുക. സാബുവിന്റെ മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. വിദേശത്തുള്ള ബന്ധുക്കൾ എത്തിയ ശേഷമായിരിക്കും സംസ്കാരം.

Tags: KattapanaKattapana Cooperative BankMerikuttySuicideSabu
Share
Tweet
SendShare

More News from this section

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർദ്ധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

Latest News

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies