തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്; ഒരു 'പുല്ല് പാർട്ടി'യിലേക്കാണ് അൻവർ പോയതെന്ന് എ.കെ . ബാലൻ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്; ഒരു ‘പുല്ല് പാർട്ടി’യിലേക്കാണ് അൻവർ പോയതെന്ന് എ.കെ . ബാലൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 13, 2025, 12:12 pm IST
Facebook
Twitter
WhatsAppTelegram

പാലക്കാട്: നിലമ്പൂർ എംഎൽഎ സ്ഥാനം രാജിവെച്ച പി.വി അൻവറിനെയും തൃണമൂൽ കോൺഗ്രസിനെയും പരിഹസിച്ച് സിപിഎം നേതാവ് എ.കെ ബാലൻ. തൃണം എന്ന് പറഞ്ഞാൽ പുല്ല് എന്നാണ്. ഒരു പുല്ല് പാർട്ടിയിലേക്കാണ് അൻവർ പോയതെന്നായിരുന്നു എ.കെ. ബാലന്റെ പ്രതികരണം. അന്വർത്ഥമായ പേരുള്ള പാർട്ടിയിലേക്കാണ് പോയതെന്നും കേരള രാഷ്‌ട്രീയത്തിൽ പുല്ലുവിലയാണെന്നും എ.കെ ബാലൻ പറഞ്ഞു.

രാവിലെയാണ് സ്പീക്കർ എ.എൻ. ഷംസീറിനെ നേരിട്ട് കണ്ട് പി.വി അൻവർ രാജിക്കത്ത് കൈമാറിയത്. നിലമ്പൂരിൽ ഇനി മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വേണ്ടി ഞങ്ങളുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച് പോരാടുമെന്നും അൻവർ പറഞ്ഞു. താൻ നിയമസഭയിൽ ഉന്നയിച്ച ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുണ്ടായ മാനഹാനിക്ക് അൻവർ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു എ.കെ ബാലന്റെ പ്രതികരണം.

നിലമ്പൂരിലെ ജനങ്ങളോട് നടത്തിയ ഏറ്റവും വലിയ വെല്ലുവിളിയാണ് അൻവറിന്റെ രാജിയെന്ന് എ.കെ ബാലൻ പറഞ്ഞു. ഡിഎംെകയിലേക്ക് പോയാൽ രക്ഷകിട്ടുമെന്ന് വിചാരിച്ചു, എടുത്തില്ല. ബിജെപിയിലേക്ക് എടുത്തില്ല, കോൺഗ്രസിലേക്ക് രക്ഷയില്ല, ലീഗിലേക്ക് രക്ഷയില്ല. എന്നിട്ട് ഇവിടെയെങ്ങുമില്ലാത്ത ഒരു പാർട്ടിയെ തേടി ഉത്തരേന്ത്യയിൽ പോകണ്ട എന്തൊരു ആവശ്യമാണ് ഉണ്ടായിരുന്നതെന്ന് എ.കെ ബാലൻ ചോദിച്ചു.

എന്തിനാണ് എന്റെ പ്രിയപ്പെട്ട സുഹൃത്ത് അൻവർ ഈ ആത്മഹത്യയിലേക്ക് പോകുന്നതെന്ന് മനസിലാകുന്നില്ല. ഞങ്ങൾ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടോ? അയാൾ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ മുഖ്യമന്ത്രി മൂന്ന് കമ്മീഷനെയാണ് വെച്ചു കൊടുത്തതെന്നും എ.കെ ബാലൻ പറഞ്ഞു. എന്തിനാണ് ഈ രാഷ്‌ട്രീയ ആത്മഹത്യയിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്ന് എ.കെ. ബാലൻ ആവർത്തിച്ചു.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കും എഡിജിപി അജിത് കുമാറും ഉൾപ്പെടെയുള്ളവർക്കെതിരെ നടത്തിയ വെളിപ്പെടുത്തലുകളോടെയാണ് അൻവറും സിപിഎമ്മും പരസ്യമായി തെറ്റിപ്പിരിഞ്ഞത്. ഇതിന് ശേഷം ഡിഎംകെയിലേക്ക് ചേക്കേറിയെങ്കിലും എം.കെ സ്റ്റാലിനിൽ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ല. പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളുമായി പുലർത്തുന്ന അടുപ്പമാണ് ഡിഎംകെയെ പിന്നോട്ടുവലിച്ചത്. ലീഗിന്റെ പിന്തുണയോടെ യുഡിഎഫിലെത്താൻ നീക്കം നടത്തിയെങ്കിലും കോൺഗ്രസിലെ പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് തിരിച്ചടിയായി. ഇതിനിടയിലാണ് കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിലേക്ക് ചേക്കേറിയത്.

Tags: എം.കെ സ്റ്റാലിൻപി.വി അൻവർCPIMkerala politicspv anvarസിപിഎംപിണറായി വിജയൻAK Balanഎ. കെ ബാലൻ
Share
Tweet
SendShare

More News from this section

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies