സ്ത്രീയും പുരുഷനും ഇടകലർന്നുള്ള ഏത് തരത്തിലുള്ള വിക്രയങ്ങളേയും ഇസ്ലാം എതിർക്കുമെന്ന് മതപ്രഭാഷകൻ അൻസാരി സുഹ്രി. ഇസ്ലാം പിന്തുടരുന്നത് ഖുറാനും അതിലെ വചനങ്ങളും മാത്രമാണ്. ഒരു രാഷ്‌ട്രമോ അതിലെ ഏതെങ്കിലും പ്രസ്ഥാനമോ ഇസ്ലാമിന് പ്രശ്നമല്ല. കാന്തപുരം അബൂബക്കർ മുസ്ലീയാർ പറഞ്ഞത് പറഞ്ഞത് ഇസ്ലാമിന്റെ നിലപാടാണെന്നും അൻസാരി സുഹ്രി ചാനൽ ചർച്ചയിൽ പറഞ്ഞു.
പൂർണ്ണമായി ഇസ്ലാമിക നിയമം പാലിച്ച് വാഹനം ഓടിക്കാനും കായികാഭ്യാസം നടത്താനും കലയും സാഹിത്യവും നടത്താനും ഇസ്ലാം അനുവദിച്ചിട്ടുണ്ട്. സിനിമയെ ജനങ്ങൾ അനുകരിക്കുന്നത് കൊണ്ട് ഇസ്ലാം അതിനെ എതിർക്കും. വിഷനിലൂടെ കാണുന്നത് മനുഷ്യന്റെ മനസ്സിൽ നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കും.
അന്യപുരുഷനും സ്ത്രീയും തനിച്ചാവുന്നതിന് ഇസ്ലാമിൽ വിലക്കുന്നുണ്ട്. തെറ്റിലേക്ക് പോകാനുള്ള വഴിയെ കൂടി ഇസ്ലാം ഇല്ലാതാക്കുകയാണ്. ഖുറാനിൽ പറഞ്ഞിരിക്കുന്നത് ഇതേ കാര്യങ്ങളാണ്. അന്യസ്ത്രീയും പുരുഷനും ഇടകലർന്നുള്ള ഏത് തരത്തിലുള്ള പരിപാടിയേയും ഇസ്ലാം എതിർക്കും.
അങ്ങനെയാണെങ്കിൽ ഒരു ഓഫീസിലോ സേനയിലോ തീയറ്ററിലോ പുരുഷനും സ്ത്രീയും ഇടകലരുന്നത് തെറ്റാണോ എന്ന് അവതാരകന്റെ ചോദ്യത്തിന് ഇസ്ലാം മതനിയമ പ്രകാരം തെറ്റാണെന്നായിരുന്നു അൻസാരി സുഹ്രിയുടെ മറുപടി.















