മാറനല്ലൂർ സുരേഷ് കൊലക്കേസ്; മുഴുവൻ ആർഎസ്എസ്, ബിജെപി പ്രവർത്തകരെയും കോടതി വെറുതെ വിട്ടു
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാറനല്ലൂർ സുരേഷ് കൊലക്കേസ്; മുഴുവൻ ആർഎസ്എസ്, ബിജെപി പ്രവർത്തകരെയും കോടതി വെറുതെ വിട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2025, 08:50 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സിപിഎം പ്രവർത്തകനായ തമലം സ്വദേശി കുട്ടപ്പൻ എന്ന സുരേഷ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ മുഴുവൻ ബിജെപി, ആർഎസ്എസ് പ്രവർത്തകരെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് വിധി പുറപ്പെടുവിച്ചത്.

2016 ആഗസ്റ്റ് 13 ന് തേവരക്കോട് പഞ്ചമി ദേവി ക്ഷേത്രത്തിന് സമീപത്ത് വെച്ച് സ്‌കൂട്ടറിൽ പോകുകയായിരുന്ന തമലം സ്വദേശി സുരേഷിനെ കാറിൽ പിന്തുടർന്നു തടഞ്ഞു നിർത്തി രാവിലെ എട്ടരയോടെ വെട്ടിക്കൊലപ്പെടുത്തി എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. സാം ജോൺസൺ, ഉണ്ണി, രജ്ഞിത്ത്, ശിവകുമാർ, അരുൺ, വിനോദ് , സുഭാഷ്, സുനിൽ, രാധാകൃഷ്ണൻ എന്നിവരായിരുന്നു പ്രതികൾ.

പ്രതികൾ വന്ന കാർ കേടായതിനെ തുടർന്ന് സംഭവസ്ഥലത്ത് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടുവെന്നും രണ്ടാം പ്രതിയെ സമീപ സ്ഥലത്തു നിന്നും നാട്ടുകാർ പിടികൂടി പോലിസിൽ ഏൽപ്പിച്ചു എന്നുമായിരുന്നു പ്രോസിക്യൂഷൻ കേസ്. എന്നാൽ സംഭവത്തിന് ദൃക്‌സാക്ഷികളായി പൊലീസ് കുറ്റപത്രത്തിൽ കാണിച്ച എല്ലാവരും കടുത്ത സിപിഎം പ്രവർത്തകരാണെന്നും കള്ളസാക്ഷി ചേർക്കപ്പെട്ടവരാണെന്നും കേസിലെ ഒന്നും രണ്ടും നാലും അഞ്ചും പ്രതികൾക്ക് വേണ്ടി ഹാജരായ അഡ്വ. പ്രതാപ് ജി പടിക്കൽ വാദത്തിനിടെ ഉന്നയിച്ചിരുന്നു.

പ്രതികളെ മുൻ പരിചയമില്ലാതിരുന്ന സാക്ഷികൾക്ക് പൊലീസ് ഉദ്യോഗസ്ഥരും സിപിഎം നേതാക്കളും ചേർന്ന് പ്രതികളുടെ ഫോട്ടോകളും വീഡിയോയും മറ്റും നിരന്തരം കാണിച്ച് പരിചിതമാക്കുകയായിരുന്നുവെന്നും അഡ്വ. പ്രതാപ് ജി പടിക്കൽ കോടതിക്ക് മുൻപാകെ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാം പ്രതിയെ സംഭവ സ്ഥലത്തു നിന്നും പിടികൂടി എന്നുള്ള പൊലീസ് ഭാഷ്യവും നടപടിക്രമങ്ങളിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി പ്രതിഭാഗം നിഷേധിച്ചിരുന്നു.

പ്രതിയുടെ വസ്ത്രങ്ങളിൽ നിന്നും മരണപ്പെട്ടയാളുടെ ഡിഎൻഎ കിട്ടി എന്ന പ്രോസിക്യൂഷൻ അവകാശവാദവും വിശദമായ ക്രോസ് വിസ്താരത്തിൽ കളവാണെന്ന് തെളിഞ്ഞു. സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയ കാർ അഞ്ചാം പ്രതിയിൽ നിന്നും മറ്റൊരാൾ വാടകക്ക് എടുത്തതാണെന്നും പ്രതിഭാഗം കോടതിയിൽ തെളിയിച്ചു. ഇക്കാര്യങ്ങൾ കണക്കിലെടുത്താണ് കോടതി ഇവരെ വെറുതെവിട്ടത്.

അഡ്വ. പ്രതാപ് ജി പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരും മൂന്നും ഏഴും ഒമ്പതും പ്രതികൾക്കായി അഡ്വ. അർജുൻ ശ്രീധർ, അഡ്വ. ഹരികൃഷ്ണൻ എന്നിവരും ആറാം പ്രതിക്കായി അഡ്വ. ഗിരി കുമാർ, അഡ്വ. ഹേമരാജ് എന്നിവരും ഹാജരായി.

Tags: ബിജെപിഅഡ്വ. പ്രതാപ് ജി പടിക്കൽമാറനല്ലൂർ സുരേഷ്ആർഎസ്എസ് പ്രവർത്തകർ
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies