തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകക്കേസില്‍ പ്രതി അഫാന്റെ മാതാവ് ഷെമിയുടെ മൊഴി പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷെമി തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.ഇവരുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായി ഡോക്റ്റർമാർ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് മൊഴി എടുക്കാന്‍ ഡോക്ടര്‍മാര്‍ പൊലീസിന് അനുമതി നല്‍കിയത്.
വെഞ്ഞാറമൂട് കൂട്ടക്കൊലയ്‌ക്കു കാരണം സാമ്പത്തിക പ്രതിസന്ധി എന്ന നിഗമനത്തിലാണ് ഇപ്പോൾ പൊലീസ്. ലക്ഷങ്ങളുടെ കടം ആണ് അഫാന്റെ കുടുംബത്തിനുണ്ടായിരുന്നത്. ഇത് തന്നെയാണ് കൂട്ടക്കൊലയിലേക്കു നയിച്ചതെന്ന പ്രാഥമിക നിഗമനത്തിലേക്ക് പോലീസ് എത്തിയെന്നാണ് റിപ്പോർട്ട് .
കുടുംബത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ വഴി ഇല്ലാതായത്തോടെ കൊലപാതകങ്ങള്‍ നടത്തേണ്ടി വന്നു എന്നാണ് അഫാന്‍ പൊലീസിന് മൊഴി നല്‍കിയത്.
മാതാവ് ഷമി അർബുദ ബാധിതയാണ് എന്നും റിപോർട്ടുണ്ട്. അവരുടെ ചികിത്സക്കും വാൻ തുകകൾ വേണ്ടി വന്നു.















