ചെന്നൈ: ബയോമെഡിക്കൽ മാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നവരെ ഗുണ്ടാ നിയമ പ്രകാരം ശിക്ഷിക്കുന്നതിനുള്ള ഭേദഗതി ബിൽ തമിഴ്‌നാട് നിയമസഭയിൽ അവതരിപ്പിച്ചു.
ബയോ-മെഡിക്കൽ മാലിന്യം അനുചിതമായി ശേഖരിക്കുകയും പൊതുജനാരോഗ്യത്തിനും പരിസ്ഥിതിക്കും ഗുരുതരമായ അപകടമുണ്ടാക്കുകയും ചെയ്യുന്നവരെ ഈ നിയമത്തിൽ ഉൾപ്പെടുത്തുകയും അവർക്കെതിരെ ഗുണ്ടാ വിരുദ്ധ നിയമപ്രകാരം നടപടിയെടുക്കാൻ വ്യവസ്ഥ ചെയ്യുകയും ചെയ്യുന്ന ഒരു ബിൽ മന്ത്രി രഘുപതി നിയമസഭയിൽ അവതരിപ്പിച്ചിരുന്നു. നിയമസഭയിൽ ബിൽ പാസ്സായി. എംഎൽഎമാരുടെ ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത് .
കേരളത്തിലെ മെഡിക്കൽ മാലിന്യം തമിഴ് നാട്ടിൽ തള്ളുന്നതിനെതിരെ നേരത്തെ വൻ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. വിഷയത്തിൽ ഹരിത ട്രിബുണൽ ഇടപെട്ടതിനെ തുടർന്ന് തമിഴ് നാട്ടിൽ തള്ളിയ മെഡിക്കൽ മാലിന്യം കേരളത്തിലേക്ക് തിരിച്ചയക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു.















