ദക്ഷിണ കന്നഡ ജില്ലയിയിൽ വീണ്ടും സംഘർഷം; പിക്ക്-അപ്പ് ഡ്രൈവറുടെ കൊലപാതകത്തിൽ 15 പേർക്കെതിരെ കേസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദക്ഷിണ കന്നഡ ജില്ലയിയിൽ വീണ്ടും സംഘർഷം; പിക്ക്-അപ്പ് ഡ്രൈവറുടെ കൊലപാതകത്തിൽ 15 പേർക്കെതിരെ കേസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 28, 2025, 02:28 pm IST
FacebookTwitterWhatsAppTelegram

മംഗളുരു : ദക്ഷിണ കന്നഡ ജില്ലയിൽ സംഘർഷം വർധിപ്പിച്ചു കൊണ്ട് വീണ്ടും ഒരു കൊലപാതകം നടന്നു. ബണ്ട്വാൾ താലൂക്കിലെ കൊളത്തമജലുവിനു സമീപത്ത് വെച്ച് ഇംതിയാസ് എന്ന അബ്ദുൾ റഹ്മാൻ ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

പിക്ക്-അപ്പ് ട്രക്കിൽ കൊണ്ടുവന്ന മണൽ ഇറക്കുന്നതിനിടെ വാഹനങ്ങളിൽ എത്തിയ ഒരു സംഘം ആളുകൾ അബ്ദുൾ റഹ്മാനെ ആക്രമിക്കുകയായിരുന്നു. പിക്ക്-അപ്പ് ട്രക്കിന്റെ മുൻവശത്തെ ചില്ലുകൾ സംഘം തകർത്തു. അബ്ദുൾ റഹ്മാനെയും കൂടെയുണ്ടായിരുന്ന സുഹൃത്ത് കലന്ദർ ഷാഫിയെയും വാഹനത്തിൽ നിന്ന് വലിച്ചിറക്കി ആക്രമിച്ചു. അബ്ദുൾ റഹ്മാൻ സംഭവസ്ഥലത്തുവെച്ചു തന്നെ മരിച്ചു. കലന്ദർ ഷാഫിയെ മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അബ്ദുൾ റഹ്മാൻ ജമാ അത്ത് കമ്മിറ്റി സെക്രട്ടറിയായിരുന്നു. നിർമാണത്തൊഴിലാളിയാണ് കലന്ദർ ഷാഫി.

കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെ ബണ്ട്വാൾ റൂറൽ പൊലീസ് കേസെടുത്തു . ദീപക്, സുമിത്,എന്നിവരും മറ്റ് 13 പേരെയുമാണ് പൊലീസ് പ്രതികളാക്കിയത്.

പോസ്റ്റ്‌മോർട്ടത്തിനും നടപടിക്രമങ്ങൾക്കും ശേഷം അബ്ദുൾ റഹ്മാന്റെ മൃതദേഹം അധികൃതർ കുടുംബത്തിന് കൈമാറി. മൃതദേഹം ആംബുലൻസിൽ കുത്താറിലെ മദനി നഗറിലെ പള്ളിയിലേക്ക് കൊണ്ടുപോയി. അവിടെ നിന്ന് മൃതദേഹം കൊളത്തമജലുവിലെ ശ്മശാനത്തിലേക്ക് കൊണ്ടുപോയി, അവിടെ അന്ത്യകർമങ്ങൾ നടത്തി.

Tags: mangaluruFEATURED2murder of Abdul Rahmanmurder in Dakshina KannadaDakshina Kannada
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies