മലപ്പുറം : പാലക്കാട് അട്ടപ്പാടിയിൽ വനവാസി യുവാവിനെ നഗ്നനാക്കി കെട്ടിയിട്ട് മർദ്ദിച്ച സംഭവത്തിൽ ശക്തമായ നടപടി വേണമെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി.ശശികല ടീച്ചർ ആവശ്യപ്പെട്ടു.
മുൻപ് അട്ടപ്പാടിയിൽ മധുവിന് നേരെ ഉണ്ടായതിന്റെ സമാന ആക്രമണമാണ് ഷിജുവിന് നേരെയും ഉണ്ടായിരിക്കുന്നത്. കേസ് തേച്ചുമാച്ച് കളയാനാണ് ശ്രമം എന്നും കെ.പി.ശശികല ടീച്ചർ പറഞ്ഞു. കേസ് ലാഘവത്തോടെയാക്കാൻ വേണ്ടിയാണ് ആള് ഡ്രഗ് അഡിക്ടാണ് എന്നും ആള് ശല്യമാണെന്നും ഒക്കെ പ്രചരിപ്പിക്കുന്നത്. ആദിവാസികൾക്കെതിരെയുള്ള പീഡനങ്ങൾ തടയാനുള്ള നിയമം ഉപയോഗിക്കണം. എഫ് ഐ ആറിൽ പ്രതികളുടെ പേര് പോലും ഇല്ല എന്നാണ് ആദ്യം അറിഞ്ഞത്. ഇങ്ങിനെ കെട്ടിയിട്ട് തല്ലിയിട്ടും കെട്ടിയിട്ട് തല്ലിയവർ തന്നെ അത് വീഡിയോ എടുത്ത് പ്രചരിപ്പിച്ചിട്ടും എന്ത് കൊണ്ട് എഫ് ഐ ആറിൽപേരില്ലാതെ വന്നു.??കെ.പി.ശശികല ടീച്ചർ ചോദിച്ചു.
19കാരൻ ലഹരി ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അതിനുത്തരവാദി സർക്കാരാണെന്നും അവർ ആരോപിച്ചു.”ലഹരി ഉപയോഗിച്ച വ്യക്തിയെ കെട്ടിയിട്ട് തല്ലാൻ ആർക്കും അധികാരമില്ല. വനവാസി സമൂഹത്തിന് നേരെയുള്ള കയ്യേറ്റമാണിത്. മാതൃകാപരമായ നടപടികൾ പ്രതികൾക്കെതിരെ സ്വീകരിക്കണം”ശശികല ടീച്ചർ പറഞ്ഞു.















