സൂറത്ത്: സൂറത്ത് വിമാനത്താവളത്തിൽ തേനീച്ചക്കൂട്ടത്തിന്റെ ആക്രമണമുണ്ടായതിനെത്തുടർന്ന് ജയ്‌പൂരിലേക്ക് പോകേണ്ടിയിരുന്ന ഇൻഡിഗോ വിമാനം ഒരു മണിക്കൂറോളം വൈകി.
തിങ്കളാഴ്ച വൈകുന്നേരം 4:20 ഓടെയാണ് സംഭവം. ഇൻഡിഗോ 6E-7285 വിമാനം പറന്നുയരാൻ തയ്യാറെടുക്കുന്നതിനിടെ ലഗേജ് ഡോറിൽ ഒരു വലിയ തേനീച്ചക്കൂട്ടം തടിച്ചുകൂടുകയായിരുന്നു. യാത്രക്കാർ ഇതിനകം വിമാനത്തിൽ കയറിയിരുന്നു, ബാഗേജ് ലോഡിംഗ് ആരംഭിച്ചുകൊണ്ടിരിക്കുമ്പോഴാണ് തേനീച്ചകൾ കൂട്ടമായി പ്രത്യക്ഷപ്പെട്ടത്.
ഗ്രൗണ്ട് സ്റ്റാഫും മറ്റ് അടിയന്തര പ്രതികാര ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പുക ഉപയോഗിച്ച് തേനീച്ചകളെ പിരിച്ചുവിടാനുള്ള ശ്രമങ്ങൾ വിജയിച്ചിലല്ല. സ്ഥിതിഗതികൾ വഷളായതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വിമാനത്തവാള അധികൃതർ അഗ്നിശമനസേനയെ വിവരമറിയിച്ചു.
തുടർന്ന് ഫയർഫോഴ്‌സെത്തി ഒരുമണിക്കൂറോളം നീണ്ട ശ്രമങ്ങൾക്കൊടുവിൽ തേനീച്ചകളെ കൂട്ടമായി നീക്കം ചെയ്തു. വിമാനം വൈകുന്നേരം 5:26 ന് യാത്ര ആരംഭിച്ചു. സൂറത്ത് വിമാനത്താവളത്തിൽ ഇത്തരമൊരു സംഭവം മുമ്പ് ഉണ്ടായിട്ടില്ലെന്നും തേനീച്ചക്കൂട്ടം കാരണം വിമാനം തിരിച്ചിറക്കുന്നത് ആദ്യമായാണെന്നും അധികൃതർ പറയുന്നു.















