കോഴിക്കോട്: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ്. തിരൂർ കേന്ദ്രീകരിച്ച് പുതിയ ജില്ല വേണമെന്നാണ് ലീഗ് എംഎൽഎ കുറിക്കോളി മൊയ്തീനിന്റെ ആവശ്യം. മലപ്പുറം ജില്ലയ്‌ക്ക് ആവശ്യമായ വിഹിതം ലഭിക്കുന്നില്ലെന്നും എംഎൽഎ ആരോപിച്ചു.
താനൂർ കേന്ദ്രീകരിച്ച് പുതിയ ജില്ലയെന്ന ആവശ്യമാണ് ലീഗ് മുന്നോട്ടുവെക്കുന്നത്. മലപ്പുറത്ത് ജനസംഖ്യ കൂടുതലാണ്. എന്നാൽ ഇതിന് കണക്കായ അടിസ്ഥാന സൗകര്യമില്ല. സർക്കാർ ജില്ലയെ അവഗണിക്കുകയാണെന്നുമാണ് എംഎൽഎയുടെ വാദം.
മുസ്ലീം ലീഗ് രഹസ്യമായി സർക്കാരുകളോട് ഈ ആവശ്യം ഉന്നയിച്ചിരുന്നു. ഔദ്യോഗികമായ പ്രത്യക്ഷത്തിൽ അടുത്ത കാലത്തൊന്നും ഇത്തരം ഒരു ആവശ്യം മുസ്ലീം ലീഗ് ഉന്നയിച്ചിട്ടില്ല. എംഎൽഎ തന്നെ പ്രത്യക്ഷമായി രംഗത്ത് വന്നത് വിഷയം ചർച്ചയാക്കാനാണെന്ന് വ്യക്തം.
നിരോധിത ഭീകര സംഘടനയായ പിഎഎഫ്ഐയും ഇവരുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐയും ഇതേ ആവശ്യം ഉന്നയിച്ച് രംഗത്തുണ്ട്. മാസങ്ങൾക്ക് മുൻപ് ഇതുമായി ബന്ധപ്പെട്ട് എസ്ഡിപിഐ മലപ്പുറത്ത് റാലി നടത്തിയിരുന്നു. വിഷയത്തിൽ മുന്നണികൾ നിപപാട് വ്യക്തമാക്കണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് വിഭജന സിദ്ധാന്തത്തെ പിന്തുണച്ച് ലീഗ് എത്തിയത്. വരുന്ന ദിവസങ്ങളിൽ കോൺഗ്രസും സമാന ആവശ്യം ഉന്നയിച്ചേക്കാം.














