ശ്രീനഗർ: ലഡാക്കിന് സംസ്ഥാന പദവി നൽകണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധം ആക്രമാസക്തമായതിനെ തുടർന്ന് കർഫ്യൂ പ്രഖ്യാപിച്ചു. പൊതുസ്ഥലങ്ങളിൽ നാലിൽ കൂടുതൽ ആളുകൾ കൂടരുതെന്നും അനാവശ്യമായി പുറത്തിറങ്ങരുതെന്നും ജില്ലാഭരണകൂടം അറിയിച്ചു. പ്രക്ഷോഭത്തിൽ നാല് പേർ മരിക്കുകയും 70-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന സോനം വാങ്ചുക്കിനോട് സമ്യപനം പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പ്രക്ഷോഭത്തിൽ പ്രതിഷേധക്കാർ ബിജെപി ഓഫീസിന് തീയിട്ടിരുന്നു. ലേയിൽ പ്രവർത്തിക്കുന്ന ബിജെപി ഓഫീസാണ് അക്രമികൾ തീയിട്ടത്.
ജനക്കൂട്ടത്തോട് പിരിഞ്ഞുപോകാൻ സുരക്ഷാസേന നിർദേശിച്ചു. നിരവധി വാഹനങ്ങളാണ് പ്രക്ഷോഭക്കാർ തീയിട്ടത്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ സേന കണ്ണീർവാതകം പ്രയോഗിച്ചു. നിലവിലെ സ്ഥിതിഗതികൾ പരിശോധിച്ചുവരികയാണ്. സംഭവത്തിൽ നൂറിലധികം പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തു.















