ന്യൂഡൽഹി: ഇന്ത്യ-യുകെ സ്വതന്ത്ര്യ വ്യാപാര കരാർ ചെറുകിട-ഇടത്തര സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഇതിലൂടെ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. 2030 ഓടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ശക്തമാക്കാൻ സാധിക്കുമെന്നും ഇന്ത്യയും യുകെയും തമ്മിലുള്ള സാമ്പത്തിക, വ്യാപാര കരാർ എന്നെന്നും നിലനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറോടൊപ്പം ഒരു സെമിനാറിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യ-യുകെ ഉഭയകക്ഷി വ്യാപാരം 56 ബില്യൺ യുഎസ് ഡോളറാണ്. 2030 ഓടെ ഇത് ഇരട്ടിയാക്കാനാകുമെന്ന് തനിക്ക് ഉറപ്പുണ്ട്. ഇന്ത്യയിൽ ഒമ്പത് യുകെ സർവകലാശാലകൾ തുടങ്ങും. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ വ്യാപാരത്തിലും നിക്ഷേപത്തിലും വർദ്ധനവുണ്ടായിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് കെയർ സ്റ്റാർമർ ഇന്ത്യയിലെത്തിയത്. യുകെയിലെ പ്രമുഖ ബിസിനസുകാരും സംരംഭകരും ഉൾപ്പെട്ട സംഘമാണ് രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയത്. ഇന്ത്യ-യുഎസ് സ്വതന്ത്ര്യവ്യാപാര കരാറിൽ ഒപ്പുവച്ച് രണ്ട് മാസത്തിന് ശേഷമാണ് കെയർ സ്റ്റാർമറുടെ ഇന്ത്യാ സന്ദർശനം.















