ചെന്നൈ: ചെന്നൈയിലെ പോയസ് ഗാർഡനിലുള്ള രജനീകാന്തിന്റെ വീടിന് നേരെ ബോംബ് ഭീഷണി.ഡിജിപിയുടെ ഓഫീസിലേക്ക് ഇമെയിൽ വഴിയാണ് ഭീഷണി ലഭിച്ചത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളിൽ തുടർച്ചയായി ബോംബ് ഭീഷണികൾ ലഭിക്കുന്നുണ്ട്. ക്ഷേത്രങ്ങൾ, വിമാനത്താവളങ്ങൾ, രാഷ്‌ട്രീയ പാർട്ടി നേതാക്കളുടെ വീടുകൾ, വാർത്താ ഏജൻസികൾ, സിനിമാ താരങ്ങളുടെ വീടുകൾ, കോടതികൾ എന്നിവയ്‌ക്കെതിരെ വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിട്ടുണ്ട്.
ഈ ബോംബ് ഭീഷണികളെക്കുറിച്ച് സൈബർ ക്രൈം പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
ഇതേത്തുടർന്ന് തേനാംപേട്ട് പോലീസിന്റെ സഹായത്തോടെ ബോംബ് വിദഗ്‌ദ്ധർ നടൻ രജനീകാന്തിന്റെ വീട്ടിൽ പരിശോധന നടത്തി. സമഗ്രമായ പരിശോധനയ്‌ക്ക് ശേഷം ബോംബ് ഭീഷണി വ്യാജമാണെന്ന് തെളിഞ്ഞു.















